കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സര്‍പ്പംപാട്ട്


പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
തുള്ളുവാന്‍ നാഗമായ്‌
ഞാനുമുണ്ടേ …..
അപ്പുറം തുള്ളുന്ന മറുതയും
…പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിതുടങ്ങി…
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞു തുള്ളിടുന്നു ഉടവാളുമായ്…
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..

“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

നീരാഞ്ജനം ( സുജിത്ത് മുതുകുളം )

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നിമിഷ കവിതകള്‍ ..തീം- നിമിഷം


 

1. ഇനിയെന്റെ നിമിഷങ്ങളില്‍
ഇനിയെന്റെ കണ്ണുകളില്‍ നീയില്ല
നെഞ്ഞിലെരിഞ്ഞ കനലില്‍ ചിതകൂട്ടി
ഒരു പിടി അരിയും പൂവും നുള്ളിയിട്ടു
കണ്ണുനീര്‍ മറച്ചു ഞാന്‍
നിന്നെ കത്തിച്ചു കളഞ്ഞ ആ നിമിഷം

2. നിമിഷങ്ങള്‍ ....
പെയ്തൊഴിയാത്ത മഴ പോലെ
നിന്റെയോപ്പം പ്രണയം 
പറഞ്ഞ നിമിഷങ്ങള്‍
നിന്റെ കണ്ണുകളില്‍ കൊതിയോടെ
നോക്കിയിരുന്ന നിമിഷങ്ങള്‍
നിന്റെ കണ്ണുനീര്‍ ചുണ്ടുകളില്‍
ഒപ്പിയെടുത്ത നിമിഷങ്ങള്‍
ഒടുവില്‍ നിന്റെ പ്രണയത്തെ
തിരസ്കരിച്ച നിമിഷങ്ങള്‍
നിമിഷങ്ങള്‍ അവസാനിക്കുന്നില്ല
ഓര്‍മകളും ...
അവസാന നിമിഷങ്ങളില്‍
എനിക്കൊര്‍ക്കുവാന്‍
എന്റെ ഒളിചോട്ടത്തിന്റെ നാളുകള്‍ മാത്രം..


3. ചിലപ്പോള്‍ നിമിഷങ്ങളുടെ 

നിറം ചുവപ്പായിരുന്നു
അത് പാര്‍ട്ടിക്കാരുടെ 

കൊടിയുടെ നിറമായിരുന്നോ
അതോ അമ്പലത്തിലെ 

വെളിച്ചപ്പാടിന്റെ ചിലമ്പിന്റെ നിറമോ
അപ്പന്‍ ചവിട്ടിക്കൊന്നു കെട്ടിത്തൂക്കിയ
അമ്മച്ചിയുടെ നാഭിയില്‍ 

നിന്നോലിച്ച ചോരയുടെ നിറമോ
എന്റെ നിമിഷങ്ങളില്‍ എന്നും നിറയുന്നു
മുദ്രാവാക്യം വിളികളുടെ ഗര്‍ജനം
വെളിച്ചപ്പാടിന്റെ ഭ്രാന്ത് കയറിയ തുള്ളല്‍
സാരിത്തുമ്പില്‍ തൂങ്ങിയാടിയ അമ്മച്ചി
ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങള്‍
 

4. മിഴിനീര് പൊഴിയുന്ന നിമിഷങ്ങള്‍
നിന്റെ നെഞ്ചിലെ കനലില്‍
കാച്ചിയെടുത്തതു പ്രണയമോ 

കാമമോ പ്രതികാരമോ
മചിന്‍ പുറത്തെ രഹസ്യസമാഗമങ്ങള്‍
രാത്രിയുടെ നിമിഷങ്ങളെ
രതിയില്‍ മൂടിയപ്രണയകാലം
ഒടുവില്‍ നിമിഷങ്ങള്‍ സമ്മാനിച്ചത്
വേര്പാടോ വേദനയോ
അച്ഛനെ അറിയാത്ത കുഞ്ഞിന്റെ കരച്ചിലോ
 

5. നിമിഷങ്ങള്‍ക്ക് ദൈര്‍ഖ്യം കുറഞ്ഞപ്പോള്‍
രാത്രിയും പകലും പിണങ്ങി നിന്നപ്പോള്‍
കുറ്റം കേട്ടത് പാവം വിധിക്ക്
താമരക്കു വേണ്ടി ചിലവിടാന്‍
നിമിഷങ്ങള്‍ കുറവാണെന്ന്
സൂര്യന്‍ പരാതി പറയുന്നു
ഓരോരോ നിമിഷവും കാത്തിരിപ്പാണെന്നു
എന്നോട് ചൊല്ലിയതാര്
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് നീളം കൂടുന്നു
വേരു മുളച്ചു താഴെക്കിറങ്ങുന്നു
ഞാനും ഒരു മരമായതു പോലെ
കാത്തിരിക്കുന്ന സ്നേഹമരം
 

6. ദൂരേക്ക്‌ നിന്നെ എറിഞ്ഞു 
കളഞ്ഞ നിമിഷങ്ങള്‍
ഇപ്പോള്‍ എന്നോട് 

കണക്ക് ചോദിക്കുന്നു
ഞാന്‍ നഷ്ടപ്പെടുത്തിയ 

നിന്റെ ജീവന്റെ കണക്കുകള്‍
നീ എനിക്കൊരു നഷ്ടമാണെന്ന് 

എനിക്ക് തോന്നിയിട്ടേയില്ല
കാരണം നാഴിക മണിയിലെ

ഓരോ നിമിഷ ചലനങ്ങളും
എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം
പ്രണയം പറഞ്ഞ നിമിഷമായി
എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ
നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന
നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ...
നീന്റെ ജീവന്‍ എന്നിലാണ് 

അലിഞ്ഞു ചേര്‍ന്നതെന്ന്
 

7. പെയ്തു തോരുന്ന ഓരോ മഴത്തുള്ളിയും
എന്നോട് പറഞ്ഞത് നമ്മുടെ പ്രണയമായിരുന്നു
തുറന്നിട്ട ജനാലയും കടന്നു
അകത്തേക്ക് പറന്നു വന്ന ഓരോ കരിയിലകളും
എന്നോട് പറഞ്ഞത് കാത്തിരുന്നു ചിതല്‍ തിന്ന
നിന്റെ ഓര്‍മകളും
പച്ചയിലയായിരുന്നു നീ എനിക്ക്
എങ്കിലും എന്റെ നിമിഷങ്ങള്‍ മൌനതിലാണ്ടത്
എന്ത് കൊണ്ടാണ് സഖീ
 

8. നിമിഷ കവികളുടെ വരികള്‍ക്ക്
ചോരയുടെ കടുത്ത ചുവപ്പ് നിറം
വിപ്ലവം പറഞ്ഞവന്റെ നിമിഷങ്ങളില്‍
വിശപ്പിന്റെ വിളി
ഓരോരോ നിമിഷങ്ങളെയും ഒരു
വേസ്റ്റ് ബോക്സിലാക്കി ഞാന്‍ ദൂരെക്കെരിയുന്നു
നിമിഷങ്ങളെണ്ണി ജീവിക്കാന്‍ ഭയമാണ്
അടുത്ത് വരുന്ന മരണത്തിന്റെ നിമിഷങ്ങളിലേക്ക്
ചെവിയോര്‍ത്തു ഞാന്‍ ഇവിടെയുണ്ടാകും
നഷ്ടമായ നിമിഷങ്ങളിലേക്ക് മുഖം
തിരിചിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു
 

9. ആയുസിന്റെ അവസാന നിമിഷങ്ങളില്‍
കൊതിച്ചതോന്നു മാത്രമായിരുന്നു
സ്നേഹമാര്‍ന്ന ഒരു തലോടല്‍
ഏതോ നിമിഷത്തില്‍ വിട്ടു പിരിഞ്ഞ അമ്മയെ
കാത്തിരുന്നിട്ടു കാര്യമില്ല
കണക്ക് പറഞ്ഞെല്ലാം എഴുതി വാങ്ങി
അടക്കം ചെയ്യാനുള്ള കാശിന്റെ
വരവ് ചെലവ് കൂട്ടുന്ന മക്കളെ കാത്തിരിക്കാം
ഒടുവില്‍ അവസാന നിമിഷത്തില്‍
സ്വപ്നമായി വന്നു തലോടിയത് അമ്മതന്നെ
നാവിലൂരിയ അവസാന തുള്ളി വെള്ളത്തിന്‌
അമ്മിഞ്ഞപ്പാലിന്റെ മധുരവും


posted by
നിരഞ്ജന്‍ തംബുരു (സുജിത്ത് തംബുരു)