2012, ഡിസംബർ 29, ശനിയാഴ്‌ച

ലജ്ജയില്ലാത്ത പൌരുഷങ്ങള്‍
















ലജ്ജയില്ലാത്ത  പൌരുഷങ്ങള്‍ വീണ്ടും 
കാമം മൂത്ത് പൊങ്ങിപ്പഴുക്കാതിരിക്കാന്‍ 

തഴുകിത്തലോടി ഉണര്‍ത്തി അതെ 

കാന്‍സര്‍ മുറിച്ചെടുത്തു .. 

ചുവപ്പ് കോട്ടയില്‍ 

പൊതു ദര്‍ശനത്തിനു വെക്കുക 



അല്ലെങ്കില്‍ ഉറക്കിക്കിടതിയ മകള്‍ക്ക് 

കൂട്ടിനു കാമുകനെ വിളിച്ചു വരുത്തുന്ന 

അമ്മയെന്ന് പേര് വിളിക്കപ്പെടുന്നവളുടെ 

നാഫിയില്‍ ആസിഡ് ഉരുക്കിയോഴിച്ചു .. 

അവളുടെ രോദനം ലോകത്തിനെ കേള്‍പ്പിക്കുക .. 



അതിലും ഭയക്കാത്ത ലോകമുന്ടെങ്കില്‍ .. 

ഈ നാടിനെ ആ ലോകത്തിനു വിട്ടു കൊടുക്കുക .. 

എന്നിട്ട് പാടിപ്പുകഴ്ത്തിയ സ്വാതന്ത്ര്യ സമര സിദ്ധാന്തം

വലിച്ചു ദൂരേക്കെറിഞ്ഞു 

പഴയ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ 

താക്കോല്‍ സ്വയം ഏറ്റെടുക്കുക 

അല്ലെങ്കില്‍ സ്വയം നിറയൊഴിച്ചു മരിക്കുക . 



എന്റെയും നിന്റെയും ഫെസ് ബുക്ക്‌ പ്രതികരണം.. 

അഞ്ചു ലൈക് നാല് കമന്റ്‌ ആര്‍ക്കും വേണ്ടത് .. 

നിന്റെ കണ്ണുനീരും രോഷവും വേണ്ടെനിക്ക് .. 

ഒന്നുകില്‍ നീ തെരുവിലിരങ്ങുക . 

നിന്റെ അമ്മയ്ക്കും നിന്റെ പെങ്ങള്‍ക്കും വേണ്ടി .. 



അല്ലെങ്കില്‍ നീ സ്വയം ഇല്ലാതെയാകുക .. 

ലജ്ജ കൊണ്ടെന്റെ കണ്ണുകള്‍ തുടിക്കുന്നു . 

തുറക്കാതെയിരിക്കാന്‍ ആരോ എന്നോടും പറയുന്നു .. 

ഞാനും നീയും ഒന്ന് തന്നെ .. 



സ്വന്തം ആത്മരതിയുടെ ഇരുട്ടില്‍ തപ്പി തടഞ്ഞു 

സ്വയം മൂര്ധന്യതയിലെത്തി 
ആശ്വാസം കൊണ്ട് ഞാനും നീയും 



അവര്‍ പറന്നു നടക്കട്ടെ .. 

കഴുകന്മാര്‍ക്ക് നമ്മള്‍ സമ്മാനിച്ച ലോകമല്ലേ .. 

അവര്‍ ഇരകളെ തേടട്ടെ .. 



ഞാന്‍ പോസ്ടിടാം .. എന്റെ അമര്‍ഷം കാണിക്കാം 

നീ ലൈക്‌ അടിക്കൂ .. അല്ലെങ്കില്‍ അളിയാ 

നല്ലൊരു കമന്റ്‌ താ .. 

ഞാനൊന്ന് ഞെളിയട്ടെ .. 

എന്റെ പെങ്ങളുടെ മാറില്‍  

മുറിവുണ്ടാക്കിയ പല്ലുകള്‍ .. 
നമുക്ക് പോസ്റ്റ്‌ ചെയ്യാം .. 


സ്വയം മാറുക നിങ്ങള്‍ ഭരണകൂടമേ .. 

ഞങ്ങളും തുടങ്ങും അരാജകത്വത്തിന്റെ 

പുതിയ കോലങ്ങള്‍ ചമയ്ക്കും ഞങ്ങളും 

സുഭാഷിനെ ഞങ്ങള്‍ തിരികെ വിളിക്കും 

കൂട്ടിനു ഭഗത്തിനെയും .. 

പട്ടികളെപ്പോലെ കൊന്നു കൊലവിളിക്കും .. 



അന്ന് നിങ്ങള്‍ പറയരുത് ..

ഞങ്ങള്‍ തീവ്രവാദികളെന്നു .

ഒടുവില്‍ നിങ്ങള്‍ സ്രിഷ്ടിക്കേണ്ടി വരും 

ഞങ്ങളെ അവസാനിപ്പിക്കാന്‍ 

നിങ്ങള്ക്ക് പുതിയൊരു 

വ്യാജ ഏറ്റുമുട്ടല്‍ സ്രിഷ്ടിക്കേണ്ടി വരരുത് .. 



ഓര്‍ക്കുക ഭരണകൂടമേ .. 
പറഞ്ഞില്ലേ ഞങ്ങള്‍ 
ഞങ്ങള്‍ക്ക് ക്ഷമയില്ല 
ഞങ്ങള്‍ക്ക് വേണ്ടത് അതാണ്‌ 
മാറും മുലയും കാണുമ്പോള്‍ 
പൊങ്ങിയുയരുന്ന .. അമ്മയെ മറന്നവന്റെ 
പെങ്ങളെ മറന്നവന്റെ 
അവന്റെ പുരുഷത്വം .. 





നീരാഞ്ജനം (സുജിത്ത് മുതുകുളം) 






2012, നവംബർ 7, ബുധനാഴ്‌ച

കവിതാ സമാഹാരം . ''""അബ്ദലിയിലെ നിലാരാവുകള്‍ ...""

കൂട്ടുകാരെ ...... 

അഫൈന പൂക്കുന്നു എന്നാ കഥാ സമാഹാരത്തിന്റെ വിജയത്തിന് ശേഷം 

 പ്രതിഭാ കുവൈറ്റിന്റെ ആദ്യ കവിതാ സമാഹാരം . 
''""അബ്ദലിയിലെ നിലാരാവുകള്‍ ...""
















2012 നവംബര്‍ 16 (വെള്ളി ) പ്രകാശനം ചെയ്യപ്പെടുകയാണ് . 
പറയാന്‍ ബാക്കി വെച്ച  അല്ലെങ്കില്‍ പറയാന്‍ മറന്നു പോയ 
പ്രവാസത്തിന്റെ പൊള്ളുന്ന വഴികള്‍, അതിലെ വേദനകള്‍ ...
കവിതയിലൂടെ നിങ്ങളോട് സംവദിക്കാന്‍ ശ്രമിക്കുന്ന 21 പ്രവാസി എഴുത്തുകാര്‍ . 
അവരില്‍ ഒരാളായി ദൈവത്തിന്റെ കൃപയില്‍ ഞാനും ....
കൂട്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം . 
അനുഗ്രഹിക്കുക ആശീര്‍വദിക്കുക . 

സസ്നേഹം 
നിരഞ്ജന്‍ (സുജിത്ത്  മുതുകുളം) 



Dears,
Please see the attached Invitation letter.
Prathibha Kuwait is organising Second book releasing ceremony on 16th November 
2012 Friday at 9:30 AM at Fahaheel.
"Abdaliyile Nilaaraavukal" is a collection of 21 poems writeen by Malayalam writers  
working in Kuwait.
Novelist Mr.John Mathew will inaugurate the function.
Prof.Dr.Nandakumar Murkath will release the book. Mr.Sajeev Peter will receive the book.
Prof.John Mathew (Successline Institute) will analyse the poems.
Mr.P.C.Hareesh (Mathrubhumi), Mr.Vibheesh Thikkoti (Editor, Sopanam), 
Mr.Bargman Thomas (Novelist), Mr.Sathar Kunnil (E Jalakam), Mrs.Bessy Kadavil (Novelist),
Mrs.Shobha Chandran (Story writer), Mr.I.V.Dinesh (FOK) and Mr.Babuji Batheri (Actor, Director) 
will give falicitation speeches.
Poem recitation will be held in between.
We codially invite you to attend the function.












Please contact for further information:
Abdul Latheef Neeleswaram: 974 264 31
Jawahar.K.Engineer: 99 4041 46
Preman Illath: 5588 36210
Satheeshan Payyannur: 99 16 19 89
Prakashan Puthur: 99 40 39 25


Thanks & Regards, 

Niranjan Thamburu (Sujith Muthukulam) 
Mobile  :- 0096565824411
Mobile  :- 0096596963866
E-Mail  :- thamburu3@gmail.com
                 :- sujiths@rsintertrade.com 
Blog      :- www.niranjanthamburu.blogspot.com
                 :- www.ilakozhiyumshishirathil.blogspot.com

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ഞാനും നീയും


















 



പ്രണയം വിരസമാണെന്ന് 
പറഞ്ഞ നിന്നോട് കൂടിയ 
എനിക്കു നീ തന്ന പേര് 
‘’കാമുകന്‍ ‘’.

ശമ്പളക്കണക്കുകള്‍ക്കു 
ജീവിതം അകന്നു നിന്നപ്പോള്‍ 
എനിക്കു നീ തന്ന പേര്  
‘’ഭര്‍ത്താവ് ‘’.

പുതിയ ബന്ധങ്ങളുടെ 
മേച്ചില്‍ പുറങ്ങളിലേക്ക് 
നീ പറന്നകന്നപ്പോള്‍ 
നീ എനിക്കു തന്ന പേര് 
 ‘’കാവല്‍കാരന്‍ ‘’.

ചാറ്റ് ബോക്സിലെ 
ഫ്രണ്ട് എന്ന പേര് വെച്ച 
ജാരന് മുന്നില്‍ 
നീ എനിക്കു തന്ന പേര് 
 ‘’ശല്യം ‘’.

പ്രസവം വേദനയെന്നു ചൊല്ലി നീ
എന്‍റെ ബീജം നിഷേധിച്ചപ്പോള്‍ 
ഞാന്‍ എനിക്ക് തീര്‍ത്ത പേര് 
‘’വേസ്റ്റ് ‘’.

ഒടുവില്‍ ഒരു ചിതയായി 
ഞാന്‍ എരിയുമ്പോള്‍
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ 
എന്നോട് പറഞ്ഞത് 
 ‘’മാപ്പ് ‘’.

ഇപ്പോളും നിന്‍റെ സ്വപ്നങ്ങളില്‍ 
എന്‍റെ ആത്മാവുണ്ട് 
നീ തന്ന ഏതു പേരില്‍ 
വിളിച്ചാലും ഞാന്‍ കേള്‍ക്കും


post by :-
നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം )

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രവാസിയുടെ ഓണം



ഓണക്കളി കളിയ്ക്കാന്‍
ഓണപ്പാട്ട് പാടാന്‍
ഓണത്തപ്പനെ മാടിവിളിക്കാന്‍
എന്റെ നാടിന്റെ മണം
തേടിപ്പോകണം 

എന്റെ നാടിന്റെ ഓണക്കാലത്ത്
അപ്പനുമമ്മയും കാതോര്തിരിക്കും
മണല്‍ക്കാടിന്റെ ചൂടിനെ
വലിച്ചെറിഞ്ഞു ഓണം കാണാന്‍
വരുന്ന എനിക്കായി

വര്‍ഷങ്ങള്‍ പുറകിലായി
കെട്ടി മുറുക്കിയ
ഊഞ്ഞാലിന്റെ തുഞ്ചത്തു
ഉണങ്ങിചുരുണ്ട
കവളന്‍ മടല്‍
അതിന്റെ കാത്തിരിപ്പും
എനിക്ക് വേണ്ടി

അമ്പലമുറ്റത്തു മകം നാളില്‍
അര്‍ച്ചന വിളിച്ചു ചൊല്ലുമ്പോള്‍
എന്റെ പെരുമുണ്ടാകും
ആരോ പറയുന്നുണ്ട്
അവന്‍ ഗല്ഫിലല്ലേ എന്ന് ..
അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി
എന്റെ കണ്ണില്‍ കാറ്റ്-
അടിച്ചു കേറ്റിയ മണലിന്റെ ചൂരും

ഗ്രന്ഥശാലയില്‍ കവിതാ
രചനാ മത്സരം നടക്കുന്നു..
എഴുതാന്‍ ആയിരുന്നെങ്കില്‍
ഞാനും എഴുതിയേനെ
പെറ്റമണ്ണിനെ കൊതിക്കുന്ന
പ്രവാസിയുടെ നെഞ്ചിന്റെ നൊമ്പരം

പാതാളം മറ്റൊരു പ്രവാസം
പ്രവാസി മറ്റൊരു മഹാബലി
നാടുകാണാന്‍
നാടിനെ കാണാന്‍
വര്ഷം പെയ്തു തോരുന്ന
നാളുകളില്‍
കച്ച കെട്ടി മുറുക്കി
പാല്‍പുഞ്ഞിരിയുമായി ഞാനും എത്തും
ബലി തമ്പുരാന്റെ പകിട്ടോടെ

എണ്ണി തീര്‍ക്കുന്ന ദിവസങ്ങള്‍
ഉത്രാടം തിരുവോണം അവിട്ടം ചൊല്ലി
അകന്നു പോകുന്ന ഓണക്കാലവും
ഒരു പിടിചോറ്
അമ്മയുടെ സ്നേഹം
ചിരിക്കുമ്പോളും
തീരാത്ത കടത്തിന്റെ കണക്കുകള്‍
കണ്ണിലൂടെ വിളിച്ചു പറയുന്ന അച്ഛനും

ഒടുവിലോരുനാല്‍
നമുക്കൊക്കെ എന്തോണം
എന്നൊരു ആശ്വാസ വാക്ക്
കെട്ടുമുറുക്കി വീണ്ടും തിരികെ 
പോകാന്‍ തയാറെടുപ്പുകള്‍
ഒരു വിട വാങ്ങല്‍
അടുത്ത ഓണം അടിച്ചു പൊളിക്കണം
എന്ന് കൂട്ടുകാരോടൊരു വാക്ക്
കണ്ണുനീരിലൂടെ  ചിരിക്കുന്ന അമ്മ
ഓണം ...എന്നും ഒരു ഗൃഹാതുരത
എനിക്ക്

പോസ്റ്റ്‌ ബൈ
നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )

2012, ജൂൺ 20, ബുധനാഴ്‌ച

വിഡ്ഢികളുടെ സ്വര്‍ഗ്ഗം ...


















ഇന്നലെയുടെ മുഖപടം 
ഇവിടെ കൊഴിഞ്ഞു വീഴുകയാണ് . 
ഇന്നിന്റെ നെഞ്ചില്‍ പകരം ഉദിക്കുന്നത് 
ഒരു പുതിയ സൂര്യന്‍ . 
മറവിയുടെ താളുകളിലേക്ക് 
സ്വയം വിടപറഞ്ഞു പോയ 
ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ 
ഒരു പാഴ്ശ്രമം പോലും നടത്താതെ 
ഞാന്‍ ഇന്നും ഇവിടെയുണ്ട് . 

ഒറ്റപ്പെടല്‍ വേദനയാണെന്ന് 
പറഞ്ഞതാരാണ് . 
ഇവിടെ എനിക്ക് കൂട്ടായി 
ശവമജ്ഞങ്ങളുണ്ട്  
രാവില്‍ എന്നെ നോക്കി 
ചിരിക്കുന്ന കുഴിമാടങ്ങള്‍ 

ഈ രാവിലെപ്പോഴോ 
ഒരു ഞെട്ടലായി 
എന്റെ നിദ്രയ്ക്കു
ഭംഗമേല്പ്പിക്കുന്ന 
പൊട്ടിചിരികളുമായ്
ഈ നാലുകെട്ടില്‍ 
ചുറ്റി നടക്കുന്ന 
കരയാനറിയാത്ത 
പ്രേതരൂപങ്ങള്‍ .. 

ഓരോ രാവും പെയ്തു തോരുവോളം 
ഞാനവര്‍ക്ക് കാവലിരിക്കാരുണ്ട്. 
കറുപ്പ് നിറമുള്ള  കരിമ്പടം പുതച്ചു
അവരെ ചുറ്റി നടക്കുന്ന 
എന്റെ രൂപത്തെ നോക്കി 
പകല്‍ വെളിച്ചത്തില്‍ 
ശവം തീനിയെന്നു വിളിചെന്നെ 
പരിഹസിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല .

കാരണം 
അവരുടെ കണ്ണുകളില്‍ 
നോക്കുവാന്‍ ഭയമാനെനിക്ക്  
മനുഷ്യനെ ഭയക്കുന്ന 
മനുഷ്യക്കൊലമാണ് ഞാന്‍ 

കൊല്ലാന്‍ പഠിച്ച മനുഷ്യനെ 
കൊന്ന ശവത്തിന്റെ മാറില്‍ 
വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച 
അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ 
ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല 

ദൈവത്തിനെ കല്ലാക്കി മാറ്റിയവന്‍ 
സഹജീവന്റെ തുടിപ്പുകള്‍ക്കിടയില്‍ 
ജനനതിന്റെയും മരണത്തിന്റെയും കാലം 
കവടി നിരത്തി നിര്‍ണയിച്ചവന്‍.

നാളും നേരവും സമയവും നോക്കി 
അമ്മവയര്‍ കുത്തിക്കീറി 
ജനിപ്പിചു സ്വയം ദൈവമാകുന്നവന്‍ . 
കര്‍ക്കിടക വാവിന്റെ ആണ്ടുബലിക്കിടയില്‍  
കടാരയുടെ തിളക്കം ഭയന്ന് . 
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന 
ചന്ദ്രനെ നോക്കി കണ്ണുരുട്ടി  
പിടയുന്ന ജീവനില്‍ 
പച്ചിരുമ്പിറക്കി കാലനാകുന്ന 
മറ്റൊരുവന്‍ . 

ഇവന് ഞാന്‍ എന്ത് പേര് നല്‍കണം . 
മനുഷ്യനെന്നോ കാലനെന്നോ 
അതോ ദൈവമെന്നോ .. 
അത്താഴപൂജയുടെ നിവേദ്യം കഴിച്ചിട്ട് 
ലോകത്തിനു നേരെ കണ്ണും പൊത്തി
രാവില്‍ കള്ളനെപ്പോലെ നീരാടാന്‍ 
ഇറങ്ങുന്ന കല്ലില്‍ കൊത്തിയ 
ദേവ ചൈതന്യമേ .. 

ഇവനല്ല മനുഷ്യന്‍ 
നീയാണ് മനുഷ്യന്‍ 
അവന്‍ ദൈവവും .. 
മനനം ചെയ്യാന്‍ കഴിവ് നല്‍കി 
നിന്റെ ആലയില്‍ 
നീ വാര്‍ത്തെടുത്ത 
ഉത്കൃഷ്ടമായ സൃഷ്ടി . 
സൃഷ്ടിയില്‍ പതിച്ച 
സൂര്യകിരണങ്ങള്‍ 
തിരികെ പ്രതിഭലിച്ചു
സൂര്യന് വസൂരിക്കുത്തുകള്‍ 
നല്‍കുന്നു .. 

ശ്രീകോവില്‍ ചെര്‍ത്തടച്ച്  
കള്ളയുറക്കം നടിച്ചു 
നീ ഇരുന്നോളൂ ... 
പക്ഷെ ഞാന്‍ എല്ലാം കാണുന്നുണ്ട് .. 
എന്റെ ശവക്കൂനയിലെ രോദനം 
ഞാന്‍ കേള്‍ക്കുന്നുമുണ്ട് . 

പക്ഷെ ...
പുറത്തേക്കു ഞാനില്ല 
നിന്റെ ലോകം എനിക്കന്യമാണ് 
ഇതാണെന്റെ ലോകം 
ഇവിടെ ഞാനാണ് രാജാവ് .. 
നിങ്ങള്‍ കൊയ്തെടുത്ത 
തലയോട്ടികള്‍ എനിക്ക് തലപ്പാവുകള്‍ .. 
നിങ്ങള്‍ കടിച്ചു വലിച്ചെറിഞ്ഞ 
എല്ലിന്‍ കഷ്ണങ്ങള്‍ 
എനിക്കുള്ള ഹാരങ്ങളും ..

രാവില്‍ നൃത്തം ചെയ്യുന്ന ആത്മാക്കള്‍ 
എന്റെ പ്രജകളും .. 
ഇവിടെ നില്‍ക്കാം ഞാന്‍ 
നിങ്ങളെ കാണാത്ത പടി .. 
ഓരോ രാവും പുലരുമ്പോള്‍ 
ഇവിടെ വന്നെത്തുന്ന 
ഓരോ ശവവും 
എന്നോട് പറയാറുണ്ട്.. 
തിരിഞ്ഞു നോക്കരുത് 
ഭയന്ന് പോകുമെന്ന് .. 
ഈ രാവിന്റെ പുസ്തകവും 
ഞാന്‍ അടയ്ക്കുകയാണ് ..
സ്വയം മറക്കുകയാണ് 
നാളെ പുലരുമ്പോള്‍ കൂട്ടായി 
അടുത്ത മഞ്ജമെത്തും.. 
പുതിയോരുവന്റെ ശവമന്ജം . 
ദേഹം ഉപേക്ഷിച്ചു മാറി നില്‍ക്കുന്ന 
ദേഹിയെ കാണുവാന്‍ കഴിയുന്ന 
ഈ ശവക്കൂനയിലെ ഞാനെന്ന 
രാജാവ് അധികാരത്തോടെ അവനോടു 
ചോദിക്കും .. 

എത്ര വെട്ടു കിട്ടി .. 
അമ്പതോ .. നൂറോ .. 
പരസ്പരം നോക്കി 
ഞങ്ങള്‍ പൊട്ടിച്ചിരിക്കും 
തിരിഞ്ഞു നോക്കി പരിഹസിക്കും 

ഹഹഹഹ് വിഡ്ഢികളുടെ സ്വര്‍ഗമേ ... 
കോമരങ്ങള്‍ തുള്ളുന്നത് നിങ്ങള്‍ 
കാണുന്നില്ലേ .. 
നിങ്ങളുടെ സമയം ഇതാ വരുന്നു 

നീരാഞ്ജനം(സുജിത്ത് മുതുകുളം)