2013, നവംബർ 12, ചൊവ്വാഴ്ച

സത്യത്തില്‍ "ഇയാള്‍ക്കെന്നെ ഇഷ്ടായോ "




അല്ല സത്യത്തില്‍ നിങ്ങള്‍ക്കെല്ലാം അവനേം അവളേം  ഇഷ്ടമായോ .. എന്തിനാ കള്ളച്ചിരി ചിരിക്കുന്നത് .. ഇഷ്ടായെങ്കില്‍ അതങ്ങ് പറഞ്ഞൂടെ
ന്ത് ചോദ്യാണ് ഭായ് .. ഇഷ്ടായ കൊണ്ടല്ലേ ഞങ്ങള്‍ 25000 പേര്‍ 6 ദിവസം കൊണ്ട് യൂറ്റുബിലൂടെ അവനേം അവളേം കണ്ടത് ..
മുകളില്‍ പറഞ്ഞത് ലോക സുന്ദരിടെം സുന്ദരന്റെം കഥയല്ല . ഒരു പാവം കാമുകന്റെം അവന്റെ ആദ്യ പെണ്ണ് കാണലിന്റേം അവനെ കാണാന്‍ കാത്തിരുന്ന കവിളില്‍ മറുകുള്ള പെണ്ണിന്റേം കഥയാണ് . 
ഇയാള്ക്കെന്നെ ഇഷ്ടമായോ എന്ന ഷോര്‍ട്ട് ഫിലിം . കാമുകന്റെ നിഷ്കളങ്ങമായ ആ ചോദ്യം ഓരോ കാമുകന്റെം മനസ്സില്‍ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍വീണ്ടും തെളിച്ചു .

കാലിക്കുപ്പി പ്രൊഡക്ഷന്സിന്റെ ബാനറില്‍ ആഷിക് ഇ തിരക്കഥ എഴുതി ശഹദ്  മരക്കാര്‍ സംവിധാനം ചെയ്ത ''ഇയാള്ക്കെന്നെ ഇഷ്ടമായോ'' എന്നാ കോമഡി ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ തരംഗം ആകുകയാണ് .. 6 ദിവസം കൊണ്ട് 25000 പേര്‍ ഈ വീഡിയോ ഇത് വരെ യൂ ടൂബിലൂടെ കണ്ടു കഴിഞ്ഞു

 കാരിക്കേച്ചര്‍ ബോര്‍ഡില്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളില്‍ പരസ്പരം പ്രണയം പറയാന്‍ കൊതിച്ചൊരു നായകനും നായികയും ,, അവരെ കൂട്ടിച്ചേര്‍ത്തു ചലന ചിത്രങ്ങളാക്കിയ  കാലിക്കുപ്പി പ്രോഡക്ഷന്‍സ് മീഡിയയിലെ യുവ എന്ജിനീയെര്സ് അടങ്ങിയ ഗ്രൂപ്പ് ആണ് ഇതിനു പിന്നില്‍  ..

''ഒരു സ്വപ്നം കൂടി യാതാര്ത്യമാകുന്നു ... തുടക്കം എവിടെയായിരുന്നു ഞങ്ങള്‍ക്ക് പോലും അറിയില്ല ... പക്ഷെ തുടങ്ങിയ കാലം മനുഷ്യ മനസുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാനാണ് ഞങ്ങള്‍ മാറ്റി വെച്ചതു . ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കാന്‍ ഞങ്ങളുടെ ആദി ഷോര്‍ട്ട് ഫിലിം .... ഇന്‍ ടു ദി ലൈറ്റ് .. അതുവിജയമായിരുന്നുവോ പരാജയമായിരുന്നുവോ ഞങ്ങള്‍ക്കറിയില്ല ,, പക്ഷെ ഒന്നറിയാം ഞങ്ങള്‍ ചെയ്തത് ശരിയായിരുന്നു .. കണ്ടവരും കേട്ടവരും അറിഞ്ഞവരും ഞങ്ങളോട് പറഞ്ഞു .. മക്കളെ നിങ്ങള്‍ ശരി ആണെന്ന് ..'' സംവിധായകന്‍ ഷഹദ് മരക്കാര്‍ പറയുന്നു 

കൂടെ നിന്ന കൂട്ടുകാരായ എന്ജിനീയെര്സ് എല്ലാവരും ഒന്നിച്ചു പറഞ്ഞു .. " അതെ ഞങ്ങളൊരു കണ്ണാടിയാണ് .. സമൂഹത്തിനു നേരെ തുറന്നു പിടിച്ചൊരു കണ്ണാടി " 

ഓരോ പ്രണയത്തിന്റെയും തുടക്കം ഒരു നോട്ടത്തില്‍ ആവണം അല്ലെങ്കില്‍ ഒരു പുഞ്ചിരിയില്‍ അതും അല്ലെങ്കില്‍ നാണം കലര്‍ന്ന ഒരു അര്‍ദ്ധ സമ്മതത്തില്‍ .. എങ്കിലും ഒന്നുറപ്പ് അവസാനം ഒരു ദുരന്തത്തില്‍ അല്ലെങ്കില്‍ ഓര്‍ത്തുചിരിക്കാവുന്ന ഒരു തമാശയില്‍ . രണ്ടില്‍ ഒന്നുറപ്പ് ..

കാണണം നിങ്ങള്‍...കൂടെ ചേരണം ഈ കുട്ടികളുടെ  കൂടെ ..കാലിക്കുപ്പിയുടെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''അശ്വിനും അജിത്തും അനീഷും സജദും റമീസും ബിനിത്തും വിനായകും കൂടി ചേരുന്ന കാലിക്കുപ്പി ടീം തീര്‍ച്ചയായും മലയാള സിനിമയില്‍ നിറയും .. ശ്രീ സുരാജ് വെഞ്ഞാരമൂടിനെ ഒരു സിനിമ ചെയ്യാനാണ് കാലിക്കുപ്പിയുടെ അടുത്ത ശ്രമം .

നിങ്ങള്‍ക്കും ഇഷ്ടമാകും അയാളെ , അവനെ .. അവളെ എല്ലാവരെയും ... പ്രണയം കൊതിച്ച അവന്റെ മുഖം.. അവനെ കേള്‍ക്കുന്ന അവളുടെ ചിരി .. തീര്‍ച്ചയായും നിങ്ങള്‍ സ്നേഹിക്കും .. അവരില്‍ പ്രണയം ജനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും ... അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ്‌ അതിന്റെ താളം തെറ്റും .. ഒടുവില്‍ മനസറിഞ്ഞു നിങ്ങളൊന്നു ചിരിക്കും ..
അവസാനം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

എന്ന ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം നിങ്ങളില്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇടം നേടും
തീര്‍ച്ച .. ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല . '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

Directed By : Shahad Marakkar
Written By : Ashik E
Cuts :JoBY Thuruthel
DOP: Ajith malaparamba
BGM: Vinayak Sharathchandran and Manu Mohan
Technical and Project Head :
Creative Head: Shajith Marakkar
Associate Directors: Ashvin Kp , Binith
Assistant Director: Adarsh , Arun Nk, Sajad
Designs:Aaami Anaz
Project Leads : Dhijesh 

വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . 


ബൈ 





2013, നവംബർ 11, തിങ്കളാഴ്‌ച

പുറന്തള്ളപ്പെട്ടവര്‍ ..

അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത ഒരു കഥ . ഞാന്‍ കണ്ടറിഞ്ഞ ഒരു ജീവിതം .. കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ .. 
ഇതൊരു ജീവിതം ആയിരുന്നു .. സത്യം 
**********************************************************************************


ലക്ഷ്മിയമ്മയുടെ വിറങ്ങലിച്ച ശരീരം നോക്കി കുറെ നേരം നിന്നു
​ അവള്‍ - ​
 വിജി....കരയണം എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു അവള്‍ക്കു എന്തോ കരഞ്ഞില്ല അവള്‍ ..അവളുടെ ഓര്‍മകളില്‍ ലക്ഷ്മിക്കുട്ടി അപ്പോളും മരിച്ചിട്ടുണ്ടായിരുന്നില്ല .മൂലയില്‍ എവിടെയോ രജനി 
​തേ
ങ്ങുന്നുണ്ടായിരുന്നു ...അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന 
​കണ്ണുനീരിനോട് പുച്ഛം ആണ് തോന്നിയത് 
 വിജിക്ക് ..ഇടക്കെപ്പോഴോ അവള്‍ വിജിയുടെ മുഖത്തെക്കൊന്നു നോക്കി ..തുളച്ചു കയറുന്ന വിജിയുടെ നോട്ടം താങ്ങാന്‍ ആകാതെ അവള്‍ തല താഴ്ത്തിയിരുന്നു .കൂടുതല്‍ നേരം അവരുടെ ശരീരം നോക്കി നില്‍ക്കാന്‍ അവള്‍ക്കായില്ല ..പതിയെ വീട്ടിലേക്കു തിരികെ നടന്നു .ഗേറ്റ് തുറന്നു അകത്തേക്ക് ചെല്ലുമ്പോള്‍ കൊച്ചുമോന്‍ ഓടി അടുത്തേക്ക് വന്നു ...ആകാംക്ഷയോ ഭയമോ അവന്‍ ചോദിച്ചു..അമ്മാ എങ്ങനെയാ സംഭവിച്ചേ ?

അവള്‍ ഒന്നും പറഞ്ഞില്ല ..
കൊച്ചുമോന് കഞ്ഞി വിളമ്പിക്കൊടുക്കുംപോള്‍ വിജിയുടെ മനസ് ലക്ഷ്മിക്കുട്ടിക്കൊപ്പം ആയിരുന്നു 
ദയനീയമായി ഇന്നലെ അവര്‍ തന്നോടാവശ്യപ്പെട്ടത്‌ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു .
                           
ആശുപത്രിയിലെ തിരക്ക് കഴിഞ്ഞു മരുന്നും വാങ്ങി ഓടിക്കിതച്ചു വരുമ്പോ
​ഴാണ് ലക്ഷിയമ്മ ​
 വീട്ടില്‍ ഇരിക്കുന്നത് കണ്ടത് 
​വാതിലില്‍ വിജിയുടെ സ്നേഹം നിറഞ്ഞ ചിരി കണ്ട മാത്രയില്‍ ദയനീയമായൊരു ചിരി സമ്മാനിച്ചിട്ട് അവര്‍ തിടുക്കത്തോടെ പറഞ്ഞു ​
..മോളെ വിജീ
​....​
 അമ്മക്കു നന്നായി വിശക്കുന്നു ഇത്തിരി കഞ്ഞി തര്വോ...എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പോയി .
​ചൂടാ​
റ്റിയ കഞ്ഞി പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അറിയാതെ വിജി അവരെ പരിഹസിച്ചു പോയി ..ന്നാലും കൊയിപ്പുറത്തെ ലെക്ഷ്മിക്കുട്ടിക്കു ഒരു തൊടം  കഞ്ഞിക്ക് ഇരക്കേണ്ട ഗതികേട് ..കഷ്ടം അമ്മെ ...

ദയനീയമായ ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി ....വിജിക്ക് വേദന തോന്നി ..അത്രേം വേണ്ടിയിരുന്നില്ല ..
ചുണ്ടില്‍ പറ്റിയിരുന്ന വറ്റ് തുടച്ചു കളഞ്ഞിട്ടു അവര്‍ പറഞ്ഞു ..പാപം എന്തെങ്കിലും ഞാന്‍ ചെയ്തുവോ എന്നെനിക്ക് അറിയില്ല മോളെ..ഇന്ടാവും അല്ലെങ്കില്‍ ഇങ്ങനെ വേദനിക്കേണ്ടി വരില്ല.അവരുടെ ദയനീയത മു
​റ്റി
യ കണ്ണുകളില്‍ അപ്പോള്‍ വിജി കാണുന്നുണ്ടായിരുന്നു പഴയ ലക്ഷ്മിക്കുട്ടിയെ ..
     രാജീവേട്ടന്റെ കൈ പിടിച്ചു ആദ്യമായി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇവരെയാണ് ആദ്യം കണ്ടത് ഇവരെയാണ് ആദ്യം നോക്കിയത് ..സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങി ചെല്ലുമ്പോള്‍ അയാളുടെ കുടുംബ
​ത്തുനിന്നും ​
 ഇത്രത്തോളം എതിര്‍പ്പുകള്‍ കാത്തിരിക്കുന്നു എന്നറിയില്ലായിരുന്നു ...അന്ന് വെട്ടുകത്തിയുമായി നിന്ന രാജീവ്‌ ഏട്ടന്റെ അച്ഛന്‍.. ഭയന്ന് രാജീവിന് പിന്നിലോളിച്ച താനും . 
അന്ന് ​
ആശ്വാസമായി വന്ന പേരും വാക്കും ..കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി ..''ലക്ഷ്മണാ ഇവരെ കേറ്റാന്‍ വയ്യെങ്കില്‍ വേണ്ട അതിനു നീ വെട്ടുകത്തിയൊന്നും എടുക്കണ്ട ..ഇവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാ  ...കോയിപ്പുറത്ത് മുറികള്‍ ഏറെയുണ്ട് അത് നിനക്കറിയാല്ലോ .''വെട്ടു കത്തി താഴെക്കെ
​റി​
ഞ്ഞു ചവിട്ടിക്കുലുക്കി അച്ഛന്‍ അകത്തേക്ക് പോകുമ്പോള്‍ സ്നേഹത്തോടെ വാത്സല്യത്തോടെ തനിക്ക് നേരെ നോക്കിയ കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി .അന്ന് മുതല്‍ അമ്മയില്ലാത്ത തനിക്ക് അവര്‍ 
​ലക്ഷ്മിയമ്മയായി 
 ,..അവിടെ തുടങ്ങിയ ആ സ്നേഹം ..

കോയിപ്പുറം കുടുംബം നശിക്കുന്നത് ലക്ഷ്മിയമ്മ പോലും അറിഞ്ഞില്ല ..പറക്കമുറ്റാത്ത മക്കളെ വളര്‍ത്തി വലുതാക്കി ജീവിതം പഠിപ്പിച്ചു ,ഒടുവില്‍ തന്റെ മുറുക്കാന്‍ ചെല്ലവും ചാരുക
​സേര
യും ഒറ്റ മുറിയുമായി അവര്‍ ഒതുങ്ങിയ നാളുകളില്‍ തറവാടിന്റെ തൂണുകള്‍ ഓരോന്നായി 
​സ്വന്തം മക്കള്‍ ...​
അവര്‍ മുറിച്ചു വില്‍ക്കുന്നത് 
​ലക്ഷ്മിയമ്മ 
 അറിഞ്ഞില്ല ..തലയണ മന്ത്രവുമായി അവരുടെ ഭാര്യമാര്‍ ഒത്തു കൂടിയപ്പോള്‍ അവിടെ ഒരു ഭാഗംവെപ്പിന്റെ മണം അടിച്ചു ...മക്കളെല്ലാം ഒരു വീട്ടില്‍ സ്നേഹത്തോടെ വാഴണം എന്ന അയ്യപ്പന്‍ കുട്ടിയുടെ മോഹം ലക്ഷ്മിയമ്മ മറന്നു തുടങ്ങിയത് ആ നാളുകളില്‍ ..വേദന താങ്ങാന്‍ കഴിയാതെ ആകുമ്പോള്‍ അവര്‍ ഓടിയെത്തും വിജി എന്ന അതിമോഹമില്ലാത്ത ആ വളര്‍ത്തു പുത്രിയുടെ അടുത്തേക്ക് ...ഒടുവില്‍ ആ വലിയ വീട്ടില്‍ ഇളയ മകന്റെ ഭാര്യ രജനിയും രണ്ടു മക്കളും അവരുടെ ലോകത് ലക്ഷ്മിയമ്മ ഒരു അധികപ്പറ്റായി മാറുന്നത് അവര്‍ പോലും അറിഞ്ഞില്ല ..
ഭക്ഷണം പോലും കിട്ടാത്ത അവസരങ്ങള്‍ അവര്‍ ആരോടും പറഞ്ഞില്ല എന്നതാവും ശരി ...പത്തായപ്പുരയില്‍ ആരും കാണാതെ കേള്‍ക്കാതെ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അകത്തെ  മുറിയില്‍ രജനി പുതുതായി ഫിറ്റ്‌ ചെയ്ത എസിയുടെ തണുപ്പ് അളന്നു നോക്കുകയായിരുന്നു 
                               കഞ്ഞി കുടിച്ചു പാത്രവുമായി ലക്ഷ്മിക്കുട്ടി അകത്തേക്ക് നടന്നു ..വേണ്ട അമ്മാ ഞാന്‍ കഴുകിക്കൊള്ളം എന്ന് പറഞ്ഞു പാത്രം വാങ്ങുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് ചൂട് കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

​ആഹാ കരയുവാ .. 
 എന്തിനാ അമ്മാ എന്റെ മുന്നില്‍ ഈ അഭിനയം..കരയുന്നത് ഞാന്‍ കാ
​ണാ
തിരി
​ക്കാ
നല്ലേ പാത്രവുമായി അകത്തേക്ക് ഓടിയത്.നിങ്ങളെ വിജി അറിഞ്ഞ പോലെ നിങ്ങളുടെ മക്കള്‍ പോലും അറിഞ്ഞിട്ടില്ല ...
അവര്‍ നിസഹായ ആയിരുന്നു അപ്പോളും..ആ കൊച്ചു പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ അവര്‍ നിന്നു.കൈ ഉയര്‍ത്തി അവളുടെ നെറുകയില്‍ വെച്ചിട്ട് അവര്‍ ചോദിച്ചു..

നീയെന്താ മോളെ എന്റെ മകള്‍ ആകാഞ്ഞത് ...
വെച്ച്  വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്ന് വിജിയുടെ ചോദ്യം .

എനിക്ക് ഏട്ടന്റെ പൈസ വന്നു കേട്ടോ .മരുന്ന് വാങ്ങണ്ടേ പ്രഷറിനുള്ള ..അവരുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം കണ്ടു .
മേടിച്ചു കൊടുത്തു വിടാം ..ഞാന്‍ ..

ക്രിക്കെറ്റ് ബാറ്റും കയ്യിലേന്തി പുറത്തേക്കു വന്ന കൊച്ചുമോന്റെ പു
​റ
കിനു നടക്കേണ്ടി വന്നു .അവന്‍ സൈക്കി
​ളു
മെടുത്തു മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ എന്തോ ഓര്‍
​ത്ത ​
 പോലെതിരിഞ്ഞു നിന്നു അവര്‍ പറഞ്ഞു..

വിജി മോളെ 
​... സ്നേഹത്തിന്റെ ആഴം കണ്ടു എല്ലാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍ നമുക്കത് തിരികെ കിട്ടുമോ 
 എന്ന് ആലോചിച്ചിട്ടു വേണം ചെ
​യ്യാ
ന്‍ ..എനിക്ക് യാചിക്കാന്‍  വരാന്‍ നീയുണ്ട്.നിന
​ക്കാ
രും ഇല്ല..ഓര്‍ക്കണേ ..
വിജി  ഒന്നും പറഞ്ഞില്ല ..

ലക്ഷ്മിയമ്മ മരിച്ചതറിഞ്ഞ വിജി ആദ്യം ഓ
​ടിയെത്തി
യത് ആ പ
​ത്താ
യപ്പുരയിലെക്കാണ്.ഒളിപ്പിച്ചു വെച്ച പോലെ കട്ടിലിന്റെ അടിയിലുണ്ടായിരുന്നു .പൂര്‍ണമായും കാലിയായ ഗുളികയുടെ സ്ലിപ് .ഇന്നലെ മേടിച്ചു കൊടുത്തു വിട്ട ഗുളിക ..ആ സ്ലിപ് എടുത്തു അരയിലേക്ക് ഒളിപ്പിചിട്ടാണ് അവള്‍ അവരെ കാണാന്‍ എത്തിയത് ...രജനിയുടെ മുടിയില്‍ കുത്തിപ്പിടിച്ചു അവരെ കൊന്നത് ഇവളാണ് എന്ന് വിളിച്ചു പറയാന്‍ അവളുടെ മനസ് കൊതിച്ചു പക്ഷെ എന്തോ അവള്‍ ചെയ്തില്ല ..ആര്‍ക്കും ദ്രോഹം ചെയ്യാതെ ജീവിച്ച കൊയിപ്പുറത്തെ ലക്ഷ്മികുട്ടി ആരെയും ഉപദ്രവിക്കാതെ പൊക്കോട്ടെ ...

വായ്ക്കരിയിടല്‍ കര്‍മം കഴിഞ്ഞു ബോഡി പുരതെക്കെടുക്കുംപോള്‍ കയ്യില്‍ ഒരു പാത്രം കഞ്ഞിയുമായി അവള്‍ ഓടി അവിടെക്കെതി ..എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു ..അതൊന്നും അവള്‍ അറിഞ്ഞില്ല ..ഇറങ്ങി ഓടിയ അമ്മയുടെ പിറകെ കൊച്ചുമോനും .എന്താണ് എന്ന് അവനും മനസിലായില്ല ..അടുത്ത് വന്നു നിന്ന വിജി കരഞ്ഞില്ല ..ലക്ഷിയമ്മ  പണ്ടത്തെപ്പോലെ പ്രൌഡയായ കൊയിപ്പുറത്തെ വീട്ടുകാരിയായി എന്നവള്‍ക്ക് തോന്നി..ആ മുഖം തന്നോട് പറയും പോലെ അവള്‍ക്കു തോന്നി :
ലക്ഷ്മിയമ്മക്ക് വിശക്കുന്നു മോളെ..

ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവള്‍ ഒരു പിടി കഞ്ഞി കയ്യിലേക്ക് വാരി അവരുടെ ചുണ്ടിലെക്കിറ്റിച്ചു ...ലക്ഷ്മിയമ്മ ചിരിക്കുന്നു എന്ന് തോന്നി അവള്‍ക്കു ..വിറയ്ക്കുന്ന മനസോടെ അവള്‍ തിരിഞ്ഞു നടന്നു വളര്‍ത്തു മകളുടെ കൂടെ അമ്മ വരുന്ന പോലെ തോന്നി..കഞ്ഞി കുടിക്കാന്‍ ...ഇടയ്ക്കിടെ ആലോരസപ്പെടു
​ത്തു
ന്ന ആ ശബ്ദം അവള്‍ അറിഞ്ഞു ..മോളെ ലക്ഷ്മി
​ അമ്മ
ക്ക് വിശക്കുന്നു ..

നീരാഞ്ജനം - സുജിത്ത് മുതുകുളം

2013, നവംബർ 7, വ്യാഴാഴ്‌ച

എനിക്കു തണുക്കുന്നു..


എനിക്ക് തണുക്കുന്നു 
ഞാന്‍  പറഞ്ഞിരുന്നതല്ലേ എനിക്കു തണുപ്പിനെ ഭയമാണെന്ന് 
എന്തിനാണ് എന്നെ ഈ ഇരുട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്..?
കണ്ണുകളിലെ കള്ളം കണ്ടു പിടിക്കപ്പെടുമെന്നു 
ഭയന്നിട്ടാണോ?
അതോ ഈ ഇരുട്ടില്‍ മുഖം കാണാണ്ട്
സംസാരിക്കാനോ?

മുഖം കാണാണ്ടിരിക്കാം 
കാരണം 
നിന്‍റെ മുഖം കാണുമ്പൊള്‍ ഞാന്‍ ചിരിച്ചു പോകും 
എന്‍റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
നീ പറഞ്ഞ കള്ളങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍
സത്യമായും ഞാന്‍ ചിരിച്ചു പോകും 
നിന്‍റെ ഈ മുഖംമൂടി വലിച്ചുകീറി ദൂരെക്കെറിയാന്‍ കൊതിയുന്ടെനിക്ക് 
പക്ഷെ നിന്‍റെ രക്തം എന്നെ വേദനിപ്പിക്കും 

നിന്നെ വീണ്ടും  കാണുമ്പൊള്‍ ചോദിയ്ക്കാന്‍ ഉറപ്പിച്ചൊരു ചോദ്യം 
നീ എനിക്കു സമ്മാനിച്ചത്‌ പ്രണയമായിരുന്നുവോ  
അതോ നീ അതിനെ പ്രണയം എന്ന പേര് 
ചൊല്ലി വിളിച്ചതോ 
ഇതെന്റെ രക്തമാണ് ..നിനക്ക് വേണ്ടി മാത്രം 
എന്നു ഞാന്‍ എഴുതി വെചപ്പോള്‍  
ഒരു തുള്ളി ബാക്കി വെക്കാതെ നീയെന്നെ 
അത് പങ്കു വെച്ചിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല 
കഴുത്തിലെ കുരുക്കു മുറുകുമ്പോള്‍ 
ഞാന്‍ ഒന്നു ചിരിച്ചിരുന്നു 
കാരണം നീ ഒരിക്കലെങ്കിലും കരയുമെന്ന വിശ്വാസം 
നീ കരഞ്ഞിരുന്നുവോ 
ഇല്ല നീ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ 
ആ കുരുക്കിനെ ശപിചെനെ 

ഇനിയുമെന്തിനു കപടതയുമായി എനിക്കു ചുറ്റും 
ഒന്നു പ്രദക്ഷിണം വെക്കാന്‍ പോലും നിനക്കറിയില്ലല്ലോ
പറഞ്ഞില്ലേ എനിക്കു തണുക്കുന്നുണ്ടെന്ന്
ഇനിയെന്നെ സ്വപ്നത്തിലേക് വിളിച്ചു വരുത്തരുത് 
ഇനി..ഞാനുറങ്ങുന്ന പെട്ടിക്കുള്ളിലേക്കു 
ചോണനുറുമ്പുകളെ  കടത്തി വിടരുത് 
അതെന്നെ അസ്വസ്ഥമാക്കും ...

ദേവദാസി എന്ന പേരാണ് കൂടുതല്‍ നിനക്ക് ചെറുക 
തെരുവില്‍ മാംസം വില്‍ക്കുന്ന ദേവദാസി യല്ല   
മാംസത്തിന്റെ കണക്കു പറയാത്ത ദേവദാസി 
പോകും മുന്‍പൊരിക്കല്‍ കൂടി പറയുന്നു 
ദയവായി എന്നെ തിരിച്ചു വിളിക്കരുത്...
കഴിയില്ലെങ്കിലും ഞാന്‍ വരാന്‍ ശ്രമിച്ചു പോകും..
കാരണം നിനക്കറിയാത്ത പ്രണയതിന്റെ അര്‍ഥം എനിക്കറിയാം 

പോസ്റ്റ്‌ ബൈ 
നീരാഞ്ജനം (സുജിത്ത് മുതുകുളം )

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഉമ്മി


ഒന്ന് 
മോനൂട്ടാ....എന്നലറി വിളിച്ചു കൊണ്ടാണ് സന്ധ്യ ഞെട്ടി ഉണര്‍ന്നത്.സ്വപ്നമായിരുന്നു അത് വെറും സ്വപ്നം .പക്ഷെ ഭയന്നുപോയി..വല്ലാണ്ട് വിയര്തിരിക്കുന്നു .ഞെട്ടിത്തിരിഞ്ഞു നോക്കി .സുഖമായി ഉറങ്ങുന്നു.ഒന്നുമറിയാത്ത ഉറക്കം.ഇന്നലെ വാങ്ങിയ പാവക്കുട്ടി വിടാതെ മുരുക്കെപ്പിടിച്ചു കൊണ്ട് ....ആശ്വാസത്തോടെ അവള്‍ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു .ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയം അവളെ വല്ലാതെ കീഴ്പെടുതിയിരുന്നു.കുവൈറ്റ്‌  നഗരം തിരക്കിലൂടെ നീങ്ങുമ്പോള്‍ ഈ വലിയ മുറിയില്‍ തങ്ങളോറ്റക്കാണ് .ക്ലോക്കിലെ സൂചികള്‍ പിന്നിലേക്ക്‌ ചലിക്കും പോലെ തോന്നി.
''രാജീവ്‌ ഒന്ന് വന്നിരുന്നെങ്കില്‍ .എന്തിനു വേണ്ടിയാണിത്ര തിരക്ക് .ലോകത്താര്‍ക്കും ഇല്ലാത്തൊരു തിരക്ക്.''
അവള്‍ പിറുപിറുത്തു ..

രണ്ട്
''കാര്‍ടൂണ്‍ ഓണ്‍ ചെയ്താ പിന്നെ ചെക്കന് ഒന്നും വേണ്ട.ഇത് കഴിക്കു മോനൂട്ടാ..''ഒട്ടൊരു ദേഷ്യത്തോടെ അവന്‍ അവളുടെ കൈകള്‍ തട്ടിമാറ്റി .
ഫോണ്‍ നിര്‍ത്താതെ ബെല്‍ അടിക്കുന്നു 

''എന്റെ രാജീവേട്ടാ ,എനിക്ക് വയ്യ. ഞാന്‍ പറയുന്നതൊന്നും ഇവന് മനസിലാകുന്നില്ലന്നേ.''

അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച ചിരി .

''അവന്‍ ഉമ്മി എന്ന് വിളിച്ചത് നിന്നെയും ബാബ  എന്ന് വിളിച്ചത് എന്നെയും മോയ എന്ന് പറഞ്ഞത് വെള്ളവും ശുശു എന്ന് പറഞ്ഞത് മുള്ളാനും .ഇത്രേം നിനക്കറിയാലോ .എന്റെ മോള്‍ അങ്ങ് കൈകാര്യം ചെയ്തോ..ആ പിന്നെ വൈകിട്ട് നിന്റെ മോനെ ഒരുക്കി നിര്‍ത്തു.കുറെ ഡ്രസ്സ്‌ എടുക്കാം ''

അവള്‍ക്കു ദേഷ്യം വന്നു .''അയ്യടാ എന്റെ മോന്‍ അല്ലെ .....ഞാന്‍ കണ്ടു, ഇന്നലെ അവനെ എടുത്തു മടിയില്‍ വെച്ച് ബാബ അല്ല അച്ഛന്‍ എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്‌ .''

ചമ്മിയ കൊണ്ടാകും,  തിരക്കാണെന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .

മൂന്നു 
''പണ്ട് തൊട്ടേ ഇങ്ങനെയാ ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കില്ല.കെട്ടിയൊരുങ്ങി ഒരുത്തി ഇവിടെ നിന്നല്ലോ .എന്നെ പറഞ്ഞാ മതി എഞ്ചിനീയര്‍ ഉദ്യോഗത്തിന് മാത്രേ ഉള്ളല്ലോ എങ്ങുമില്ലാത്ത തിരക്ക് ''

ആരോടോന്നില്ലാതെ പറഞ്ഞു കൊണ്ടാണ് അവള്‍ കടയില്‍ നിന്നും ഇറങ്ങിയത്.മോനൂട്ടന്‍ ആരെയോ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.പെട്ടന്നു കൈകള്‍ അവളില്‍ നിന്നും വിടുവിച്ചു തിരിഞ്ഞു നിന്ന് അവന്‍ വിളിച്ചു .

ഉമ്മീ ...............

ദൂരെ നിന്നും  പര്‍ദയണിഞ്ഞ ഒരു സ്ത്രീ ഓടി വരുന്നുണ്ടായിരുന്നു .സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു .പിടിക്കപ്പെടുന്നു എന്ന് ഒട്ടൊരു വേദനയോടെ അവളറിഞ്ഞു .അവന്‍ അപ്പോള്‍ അവരുടെ കൈകള്‍ക്കുള്ളില്‍ ആയിരുന്നു .അകാല വാര്‍ധക്യം ബാധിച്ച ആ സ്ത്രീ അവനെ തെരു തെരെ ഉമ്മ വെക്കുന്നുണ്ടായിരുന്നു .അവര്‍ അവനെ സ്വലേ എന്നാണു വിളിക്കുന്നത്‌ ,അവന്‍ പേര് പറഞ്ഞത് സ്വലേ മുഹമ്മദ്‌ എന്നാണല്ലോ എന്ന് ഞെട്ടലോടെ അവള്‍ ഓര്‍ത്തു .എന്ത് ചെയ്യണം അറിയില്ല ഒന്നും ചെയ്യാന്‍ ആവില്ല ..അവന്റെ ഉമ്മി ആണത്.വാങ്ങിക്കൂട്ടിയ വസ്ത്രങ്ങള്‍ അവളുടെ കയ്യില്‍ നിന്നും താഴേക്ക്‌ വീണു .
അവരില്‍ നിന്നടര്‍ന്നു മാറി അവന്‍  തന്നിലേക്ക് കൈകള്‍ കൈ ചൂണ്ടിയത് അവള്‍ അറിഞ്ഞില്ല.ഒരു വാക്ക് പോലും പറയാതെ അവര്‍ അവനെയുമെടുത്തു കാറിലേക്ക് കയറുന്നതോ തിരിഞ്ഞു തിരിഞ്ഞു അവന്‍ തന്നെ നോക്കുന്നതോ അവള്‍ കണ്ടില്ല. നഷ്ടമായ മാതൃത്വതിന്റെ വേദന;  ഒരു പിടിവള്ളി പോലെ അവള്‍ ആ തിരക്കില്‍ കണ്ണുകള്‍ അടച്ചു നിന്നു  .കണ്ണീരിനിടയിലൂടെ അകന്നു പോകുന്ന ആ വാഹനത്തിന്റെ പിന്നില്‍ കൈകള്‍ പുറത്തിട്ടു യാത്ര പറയുന്ന മോനൂട്ടന്‍ .തറയില്‍ കിടന്ന വസ്ത്രങ്ങള്‍ എടുത്തു  അവര്‍ക്ക് പിന്നാലെ ഓടി  ഒരു കല്ലില്‍ തട്ടി അവള്‍ താഴേക്ക്‌ വീഴുമ്പോള്‍ വാഹനം കണ്ണെത്താത്ത ദൂരത്തായിരുന്നു .

നാല് 
''അറിയാമായിരുന്നു എനിക്ക് അതാ ഞാന്‍ ..ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാതെ നടന്നത് .മോളെ....ചില സ്വപ്‌നങ്ങള്‍ കാണരുത് എന്ന് ഈശ്വരന്‍ പറഞ്ഞിട്ടുണ്ട് .അത് കാണണ്ട നമുക്ക്.''

രാജീവ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവള്‍ ഔ കൊച്ചു കുഞ്ഞിനെപ്പോലെ അയാളുടെ മാറിലേക്ക് ചുരുണ്ട് കൂടുകയായിരുന്നു .


വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചേര്‍ത്ത് പിടിച്ചു ഡോക്ടരുടെ മുന്നില്‍ പൊട്ടിത്തെറിച്ചു രാജീവ്‌

 ''മതി ഇനി നിര്‍ത്താം ,എനിക്കിനി വിശ്വാസമില്ല നിങ്ങളുടെ ഈ കാശ് പിടുങ്ങുന്ന ട്രീട്ടുമെന്റില്‍ .ഞങ്ങള്‍ക്കെന്തിനാ കുഞ്ഞു .എന്റെ കുഞ്ഞല്ലേ ഇവള്‍ .അവള്‍ക്കു കുഞ്ഞു ഞാനും .അത് മതി.ഞങ്ങള്‍ക്ക് ജീവിക്കാന്‍ .''

പിന്നെ രാജീവിന്റെ ജീവിതം തന്നെ സന്തോഷിപ്പിക്കാന്‍ മാത്രം ആയിരുന്നല്ലോ?ഓഫീസില്‍ പോയാല്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ വിളിച്ചു കൊണ്ടിരിക്കും.എപ്പോളും കൂടെ ഉണ്ടെന്നു ബോധ്യപ്പെടുത്തും.എപ്പോളും ഷോപ്പിംഗ്‌.അങ്ങനെ പാര്‍ക്കിലെക്കുള്ള ഒരു അവധി യാത്ര...
സന്ധ്യ മയങ്ങിയിരുന്നു.പാര്‍ക്കില്‍ ആളുകള്‍ നന്നേ കുറവ് .വണ്ടിക്കരികിലേക്ക് നടക്കുമ്പോള്‍ ആണ് അധികം ദൂരെ അല്ലാതെ ഒരു കരച്ചില്‍ കേട്ടത്.ബാബാ   ..ബാബാ ....
അലറിക്കരഞ്ഞു ഓടി നടക്കുകയാണ് ഒരു കുട്ടി.അവിടെ ഉള്ള ഓരോ ആളിന്റെ അടുത്തും അവന്‍ എത്തുന്നുണ്ട് .അത് തന്റെ അബ്ബ അല്ലെന്നരിയുംപോള്‍ അവന്‍ അടുത്ത ആളിനെ തേടും .ബാബാ  എന്ന് വിളിച്ചുള്ള ആ കുഞ്ഞിന്റെ കരച്ചില്‍ ആ പാര്കിന്റെ ഓരോ മൂലയിലും പ്രതിധ്വനിച്ചു.
രാജീവിനോട് കരഞ്ഞപെക്ഷിക്കേണ്ടി വന്നു ആ കുഞ്ഞിന്റെ  അച്ഛനെ കണ്ടു പിടിച്ചു കൊടുക്കാന്‍ .അവനുമായി ആ പാര്‍ക്‌ മുഴുവന്‍ കറങ്ങിയിട്ടും അവന്‍ തേടി നടന്ന ബാബയെ കണ്ടില്ല.ഇരുളില്‍ ആരോ പറയുന്നു .
''ഈ അറബിചികള്‍ ചുമ്മാ അങ്ങ് പെറ്റുകൂട്ടും .ഒരു കാര്യവുമില്ലാതെ.എത്ര എണ്ണം ഉണ്ട് എന്ന് അവര്‍ക്ക് പോലും അറിയില്ല ''

ബചോം കോ പോലീസ് സ്റേഷന്‍ മേം ദേടോ ഭയ്യാ  .വോ ലോഗ് സംഭാല്‍ ലേഗാ..''

ഇങ്ങനെയൊക്കെ കേട്ടു.

അഞ്ചു 

വീട്ടിലേക്കുള്ള യാത്രയില്‍ വണ്ടിയുടെ പിന്‍സീറ്റില്‍ കരഞ്ഞു തളര്ന്നുറങ്ങിയ ആ കുട്ടിയെ അവള്‍ ആശ്വാസത്തോടെ നോക്കി .രാത്രി വൈകിയതിനാല്‍ കുട്ടിയെ രാവിലെ പോലീസില്‍ ഏല്‍പ്പിക്കാം എന്നാ വാദം രാജീവിന് അന്ഗീകരിക്കേണ്ടി വന്നു .പക്ഷെ
ഒരു പോലീസ് സ്റെഷനിലും കുട്ടി എത്തിയില്ല.പകരം നിധി കാക്കുന്ന പോലെ അവള്‍ അവനെ സൂക്ഷിച്ചു വെച്ചു .ആരും അവനെ അന്വേഷിച്ചു എത്തിയതുമില്ല.അവന്റെ വയറിലുള്ള സിഗരറ്റ് കുതിക്കെടുത്തിയ പാട് .അത് അവരോടു പറഞ്ഞു അവനെ അന്വേഷിച്ചു ആരും വരാന്‍ പോകുന്നില്ല എന്ന സത്യം
പക്ഷെ അവനെ കൊണ്ട് പോകാന്‍ ആളെത്തി.അവന്റെ ഉമ്മി ..പെറ്റവയറിന്റെ  അധികാരം .അവര്‍ അവനുമായി പോകുകയും ചെയ്തു .
കരഞ്ഞു തളര്‍ന്ന അവള്‍ രാജീവിന്റെ സ്നേഹമുള്ള തലോടലില്‍ ഉറക്കത്തിലേക്ക് വഴുതി വീണു ..

ആറു
ഡോര്‍ ബെല്‍ നിര്‍ത്താതെ ചിലക്കുന്നുണ്ടായിരുന്നു.രാജീവിന്റെ വിളിച്ചിട്ടും അയാള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു.അസ്വസ്ഥതയോടെ അവള്‍ വാതിലിനടുത്തെത്തി.ബെല്‍ അപ്പോളും ശബ്ദിച്ചു കൊണ്ടെയിരുന്നു.തുറക്കുമ്പോള്‍ ആദ്യം അവള്‍ കേട്ടത് ''അമ്മേ'' എന്ന വിളിയാണ്.മോനൂട്ടാ.അവള്‍ അവന്റെ അരികിലെക്കിരുന്നു.അവനെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു.അവന്റെ നിറുകയില്‍ മുത്തം നല്കിയിട്ടു അവള്‍ അവനോടു ചോദിച്ചു ..എന്താ വിളിച്ചേ ? അമ്മേന്നോ ...ഒന്നൂടെ വിളിച്ചേ ?
ഒരു നാണം കലര്‍ന്ന ചിരിയോടെ അവന്‍ വീണ്ടും വിളിച്ചു ''അമ്മേ ...''

ഏഴു 
ലിഫ്റ്റിനു മറഞ്ഞു നിന്ന് അപ്പോള്‍ ശബ്ദം ഇല്ലാതെ കരയുകയായിരുന്നു ഫാത്തിമ സ്വലേ അല ബദര്‍ എന്നാ പാവം സ്ത്രീ.മോനൂട്ടനെ എടുത്തു കൊണ്ട് അകതെക്കൊടിയ സന്ധ്യ അറിഞ്ഞില്ല കണ്ണീരില്‍ മുങ്ങി അവന്റെ പാവം ഉമ്മി  അവിടെവിടെയോ മറഞ്ഞു നില്‍ക്കുന്നു എന്ന്.ഒരു കറുത്ത നിഴലായി അവര്‍ വെച്ച് വെച്ച് നടന്നു പോകുന്നത് അപ്പാര്ടുമെന്റിന്റെ കണ്ട ഈ കൊച്ചു കഥാകാരന് അവരുടെ ഭാഷ അറിയാമായിരുന്നു എങ്കില്‍ അവരില്‍ നിന്നും ഞാന്‍ അറിഞ്ഞേനെ .മകന്റെ വയറ്റില്‍ കണ്ട സിഗരറ്റ് പൊള്ളിയ പാടിന്റെ കഥ ..കണ്ണുനീര്‍ വീണു നനഞ്ഞ മറ്റൊരമ്മയുടെ കഥ.ഒരു അമ്മയുടെയും ഉമ്മിയുടെയും ഞാന്‍ കണ്ട ജീവിതം ഇവിടെ തീരുന്നില്ല.എന്നെങ്കിലും മകനെ കാണാന്‍ കൊതിയോടെ ഉമ്മി തിരിച്ചു വന്നേക്കാം .അവര്‍ വീണ്ടും വരുമോ എന്നാ ഭയത്തോടെ മോനൂട്ടനെ കെട്ടിപ്പിടിച്ചു ഒരു അമ്മയുണ്ട് അവിടെ .....

പോസ്റ്റ്‌ ബൈ

നീരാഞ്ജനം (സുജിത്ത് മുതുകുളം )