2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

അമ്മയോടൊപ്പം......


സണ്‍ബീം ബാറിലെ അരണ്ട വെളിച്ചം ...കാലിയായ ബിയര്‍ ബോട്ടിലിലെ കുമിളകള്‍ പോട്ടിയടരുന്നതു  നോക്കിയിരിക്കുവാന്‍ ഒരു രസമുന്ടെന്നു തോന്നി.എങ്കിലും മനസ് അസ്വസ്ഥമായിരുന്നു . അമ്മക്ക് കൊടുത്ത വാക്ക് വീണ്ടും തെറ്റി ..ബിയര്‍ ആണെങ്കിലും കുടിക്കില്ല എന്ന വാക്ക് .പാവം വിഷമിക്കും അറിഞ്ഞാല്‍  അറിയില്ല എന്ന ഉറപ്പാണല്ലോ ഒറ്റക്കാണെന്കില്‍ കൂടി ഈ ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കു നയിച്ചത് .സമയം ഒന്‍പതു ആകുന്നു... അര മണിക്കൂര്‍ കൂടിയുണ്ട് ബസ്‌ പുറപ്പെടാന്‍ .ആദ്യമായല്ല ഈ  ബാന്ഗ്ലൂര്‍  യാത്ര.എന്നിട്ടും ആദ്യമായി പോകും പോലെ..അങ്കലാപ്പ് മൂടിപ്പിടിചിരിക്കുന്നു .പോകേണ്ട സ്ഥലം, കാണണ്ട ആള്‍ക്കാര്‍ .വല്ലാത്ത ഒരു ഭയം.പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയോടൊപ്പം അവിടെ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസ് പറഞ്ഞ അതെ ഭയം. ആ ഗ്ലാസ്‌ കാലിയാക്കുംപോള്‍ അറിയാതെ അമ്മയോട് മാപ്പു പറഞ്ഞു .കൊടുത്ത ടിപ്പിന്റെ സന്തോഷം ആ   ബെയറര്‍ കാണിച്ചത്  നിറഞ്ഞ നന്ദിയുള്ള ഒരു ചിരിയിലൂടെ .എന്തോ തിരിച്ചൊന്നു ചിരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നി .ട്രാവല്‍ ഏജന്‍സിയില്‍ നിന്നും കൈപ്പറ്റിയ ടിക്കറ്റുമായി ബസിലേക്ക് നടക്കുമ്പോള്‍ ആദ്യമായി ഒറ്റയ്ക്ക്  യാത്ര പോകുന്ന കുട്ടിയുടെ മനസായിരുന്നുവോ.അറിയില്ല.അല്ലെങ്കിലും ആദ്യമായി ഒരു ദൂരയാത്ര .

ബസിന്റെ സ്ടാര്‍റ്റിംഗ് പോയന്റ് ആണ് തിരുവനന്തപുരം .ആകെ ഉണ്ടായിരുന്നത്  നാലോ അഞ്ചോ  പേര്‍ .ടിക്കറ്റില്‍ ഉണ്ടായിരുന്ന സീറ്റിലെക്കമരുമ്പോള്‍ മനസ് തുടി കൊട്ടുവാന്‍ തുടങ്ങിയിരുന്നു .അടുത്ത ദിവസം ഏകദേശം  ഇതേ സമയം ബാന്ഗ്ലൂരില്‍ .അഡ്രെസ്സ് പഴയത് തന്നെയോ അറിയില്ല .അതാവണം പിന്നെ കൂട്ടിനുള്ളത് ഒരു ഫോണ്‍ നമ്പര്‍ .സദാനന്ദപ്പണിക്കരുടെ നമ്പര്‍ .അവിടെ ചെന്നിട്ട് വിളിക്കാം എന്നുറച്ചു .ആരാവും എടുക്കുക.അയാളായിരിക്കുമോ.ആണെന്കില്‍ എന്ത് പറയും ആരാണെന്ന് പറയും.അച്ഛന്‍ എന്ന് വിളിക്കാന്‍ മനസ് പറയുന്നതേയില്ല.അച്ഛന്‍ എന്ന് വിളിച്ചാല്‍ ചിലപ്പോള്‍ അപ്പോളെ ഫോണ്‍ കട്ട്‌ ചെയ്താലോ .ചിന്തകള്‍ മനസ്സില്‍ കാട് കയറുമ്പോള്‍ ഹോണ്‍ മുഴക്കി ബസ്‌ യാത്ര തുടങ്ങിയിരുന്നു .നാഷണല്‍ ഹൈവേയുടെ നെഞ്ചിലൂടെ സ്പീഡ്‌ കൂടും തോറും മനസ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..സംസാരിക്കുവാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ചിന്തകളില്‍ നിന്നും ഒളിച്ചോടാന്‍ കഴിഞ്ഞേനെ .അച്ഛന്‍ എന്ന വാക്കിനെ വെറുക്കുവാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .അതാണല്ലോ തന്റെ ദൌര്‍ബല്യം .അമ്മയോട് അറിയാതെ ദേഷ്യം തോന്നി.അമ്മാ..അമ്മയാണ് ഇതിനു കാരണം.ജീവനേക്കാള്‍ കൂടുതല്‍ അച്ഛനെ വെറുത്തു അമ്മ ..എന്നിട്ടും ഞാന്‍ അയാളെ ഒന്ന്  കുറ്റപ്പെടുത്താന്‍ പോലും സമ്മതിച്ചിട്ടില്ല .                    '

''ജന്മം തന്നവനെ വെറുക്കുവാന്‍ അയാള്‍ നിന്നെ തള്ളിപ്പറഞ്ഞിട്ടില്ല .ഒറ്റക്കാവാണ്ടിരിക്കാന്‍ നിന്നെ അയാളില്‍ നിന്നും ഞാന്‍ പറിചെടുതതാണ്.നിനക്ക് വേണ്ടി അയാള്‍ അയച്ചിരുന്ന പണം വേണ്ടെന്നു വെച്ചത് എന്റെ ദുരഭിമാനം .അന്ന് അത് കൈപ്പറ്റിയിരുന്നെന്കില്‍ എന്റെ മോനെ നന്നായി പഠിപ്പിക്കുവാന്‍ അമ്മക്ക് കഴിയുമാരുന്നു .നിന്റെ വഴികള്‍ തെറ്റിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ഇന്ന് എന്റെ വിധി .അമ്മയെ മോന്‍  വെറുത്തോളൂ .നല്ലൊരു ജീവിതം നിഷേധിച്ചതിന് .എങ്കിലും അച്ഛനെ... അത് വേണ്ട മക്കളെ .''

അമ്മയുടെ വാക്കുകള്‍ ഇപ്പോളും മനസ്സില്‍ മുഴങ്ങുന്നു .അന്ന് അമ്മയോട് എന്തൊക്കെയാണ് പറഞ്ഞത് ..കുറെക്കരഞ്ഞിരുന്നു പാവം..മദ്യത്തിന്റെ ലഹരിയില്‍ പുതിയ കൂട്ടുകെട്ടുകളില്‍ മയങ്ങിയ നാളുകള്‍ .അമ്മയുടെ സങ്കടം അറിഞ്ഞില്ല ..അയല്‍വീടുകളിലെ ജോലി കഴിഞ്ഞു വിയര്തോട്ടിയ ശരീരവുമായി ബാക്കി വരുന്ന ചോറുമെടുത്തു അരവയറുമായി വരുന്ന അമ്മയെ ഓര്‍ത്തില്ല ..എന്തൊക്കെയോ പുലംപിയിട്ടു കട്ടിലിലേക്ക് മറിയുമ്പോള്‍ വാതിലില്‍ നിന്ന് അമ്മ പൊട്ടിക്കരയുന്നത് അവ്യക്തമായി കേട്ടു.
   അടുത്ത പ്രഭാതത്തില്‍ മുറിച്ച ഞരമ്പുകള്‍ കെട്ടി വെച്ച് അമ്മയെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി ദൈവങ്ങളെ ശരണം പ്രാപിച്ചു ..

      ഏതോ ഒരു സ്റ്റോപ്പില്‍ ബസ്‌ നിന്നു.ആള്‍ക്കാരൊക്കെ ചായ കുടിക്കുവാന്‍ പോയിരിക്കുന്നു .ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്നുകില്‍ അച്ഛന്റെ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അമ്മയുടെ .അതാകെ തളര്‍ത്തുന്ന പോലെ തോന്നി.അച്ഛനോട് ഇപ്പോളും എന്താണ് തന്റെ മനസ്സില്‍ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.വെറുപ്പോ വൈരാഗ്യമോ ഭയം കലര്‍ന്ന ബഹുമാനമോ..എന്തോ അറിയില്ല .വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിച്ചാല്‍ അച്ഛനെ ആ കാലത്ത് കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ കൊന്നേനെ എന്ന് പോലും  ഓര്‍ത്തു.
കടന്നു വന്ന വഴികളൊക്കെ എന്നോ സുപരിചിതമായത് പോലെ തോന്നി.അതെ .....വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വഴികളിലൂടെ തിരിച്ചു സഞ്ചരിച്ചിട്ടുണ്ട് .കരഞ്ഞു തളര്‍ന്നിരുന്ന അമ്മയോട് ചേര്‍ന്ന് ഒരു പതിനഞ്ചു  വയസുകാരന്‍ .ഒന്നും അറിയില്ലായിരുന്നു അന്ന് എന്നാല്‍ എല്ലാം അറിയാം താനും.സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടില്‍ ആലോരസങ്ങള്‍ തുടങ്ങിയ നാളുകള്‍ .അച്ചനെയുംനോക്കി വഴിക്കണ്ണുമായി അമ്മ വാതിലില്‍ ഇരുന്നു നേരം വെളുപ്പിച്ച കാലങ്ങള്‍ .അച്ഛന്‍ കുടിച്ചിട്ട് വീട്ടില്‍ വരാന്‍ തുടങ്ങിയ കാലങ്ങള്‍ .അടി കൊണ്ട് അമ്മ ശബ്ദമുണ്ടാക്കാതെ കരയുന്നത് കേട്ടു റൂമില്‍ കിടന്നു താനും കരഞ്ഞിട്ടുണ്ട് .എവിടെയൊക്കെയോ കേട്ടു അച്ഛന്റെ ഓഫീസിലെ പുതിയ സെക്രട്ടറി അവരോടൊപ്പം ഉള്ള അച്ഛന്റെ പുതിയ ബന്ധം.ഗ്രേസി എന്നോ മറ്റോ ഒരു പേരാണെന്ന് തോന്നുന്നു..വ്യക്തമായി ഇന്നും തനിക്കറിയില്ല .ഒടുവില്‍ എന്നോ ശക്തമായ അമ്മയുടെ പ്രതികരണം ..സഹിച്ചു ജീവിക്കാമെങ്കില്‍ മതിയെന്നും അല്ലെങ്കില്‍ പിരിയാമെന്നുമുള്ള അച്ഛന്റെ വാക്കുകള്‍ .
അമ്മയുടെ കൈ പിടിച്ചു അവിടെ നിന്നിറങ്ങുമ്പോള്‍ താന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല്ല ..അപ്പോളേക്കും എല്ലാം ഉള്‍ക്കൊണ്ടിരുന്നു .അച്ഛന്‍ എന്ന രൂപം എന്നേക്കുമായി മനസ്സില്‍ നിന്നും മറഞ്ഞു പോയിരുന്നു.അന്ന് മനസ്സില്‍ നിറച്ച വെറുപ്പ്‌ ഇപ്പോളും മനസിലുന്ടെന്നയാള്‍ ഓര്‍ത്തു.എന്നിട്ടും അച്ഛനെ പോയിക്കാണാം എന്ന് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി മാത്രം ഒരു യാത്ര.

          അന്ന് ഐ സി യു വിനു മുന്നില്‍ വീണ്ടും അമ്മയെ കേട്ടിപ്പിടിച്ചുറങ്ങാന്‍ മാത്രം കൊതിക്കുന്ന ആ കൊച്ചു കുട്ടി ആകുകയായിരുന്നു .മുറിഞ്ഞ ഞരമ്പുകള്‍ കെട്ടി വെച്ച ശോഷിച്ച കൈകളില്‍ തലയമര്‍ത്തി മാപ്പ് ചൊല്ലിക്കരയുംപോള്‍ അമ്മയും കരയുന്നുണ്ടായിരുന്നു. പിന്നെയുള്ള ജീവിതം അമ്മയെ സന്കടപ്പെടുത്താത്തെ ഇരിക്കുവാനുള്ള വ്രതവും ..അച്ഛനെയോ അച്ഛനോടുള്ള വെറുപ്പോ പൂര്‍ണമായി ഉപേക്ഷിച്ചു പഠനം മാത്രം..പിന്നീട് ജോലി കിട്ടിയ സന്തോഷം അറിയിക്കാന്‍ അമ്മയുടെ അടുത്തേക്കുള്ള ഓട്ടം .അന്ന് അമ്പല നടയില്‍ മണ്ണില്‍ പുതഞ്ഞുരുളുന്ന അമ്മയെ ഓടിച്ചെന്നു പിടിചെഴുനെല്‍പ്പികുമ്പോള്‍ ആ കണ്ണുകളില്‍ നിന്നോഴുകിയ സ്നേഹം .അന്ന് അറിയാതെ തോന്നി .അച്ഛനില്ലാതെ ഏതു മക്കള്‍ക്കും വളരാം ..പക്ഷെ അമ്മയില്ലാതെ ..അന്ന് അമ്മക്കിളിയുടെ നെറുകയില്‍ നിറഞ്ഞ കണ്ണോടെ ഒരു ചുംബനം നല്കിയിട്ടു പറഞ്ഞു ..

''അമ്മാ കൊച്ചുമോന് ജോലി കിട്ടി ..ഇനി എന്റെ അമ്മ ചിരിക്കുന്നത് മാത്രം കണ്ടാല്‍ മതി.അച്ഛന്‍ ,  അച്ഛനേക്കാളും വലിയ ഉയരത്തില്‍ എന്റെ അമ്മയെ ഞാന്‍ നോക്കും ..അമ്മ നോക്കിക്കോ ..''

മറുപടി ഉണ്ടായിരുന്നില്ല ഒന്നിനും ..എന്നും അങ്ങനെ ആയിരുന്നല്ലോ..കണ്ണീരിലൂടെ മാത്രം മറുപടി പറയുന്ന എന്റെ അമ്മക്കിളി .
ആ  മാസം അമ്മ ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞു..കൊച്ചുനു ആദ്യ ശമ്പളം കിട്ടിയാല്‍ പിന്നെ വീട്ടുപണിക്ക് പോകില്ല എന്ന ഉറപും തന്നു ..എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മക്ക് സന്തോഷത്തിന്റെ നാളുകള്‍ .വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ നാല് മണിക്ക് പീയൂണ്‍ ചായക്കൊപ്പം കൊണ്ട് വരുന്ന പരിപ്പുവടക്കായി എന്നും കാത്തിരിക്കുമായിരുന്നു.അത് കൊണ്ട് തന്നെ അത് ബാഗിലിട്ടു വീട്ടിലെത്തിച്ചു അമ്മയുമായി പങ്കിട്ടു കഴിക്കുക അതായിരുന്നു ഏറ്റവും സന്തോഷവും.ആദ്യ ശമ്പളം കൈ നീട്ടി വാങ്ങുമ്പോള്‍ ശരീരം വിറക്കുന്നുണ്ടായിരുന്നു.മനസിലെ സന്തോഷം എത്രത്തോളം എന്ന് തന്നെ അറിയില്ല. ആദ്യ സമ്മാനവും ആദ്യ ശമ്പളവും വാങ്ങി വീടിലേക്ക് ഓടുകയായിരുന്നു ..അമ്മക്കിളിയുടെ ചിരി കാണുവാന്‍ .വാതിലില്‍ കാത്തിരിപ്പിന്റെ വഴിക്കണ്ണുമായി ഉണ്ടായിരുന്നു അമ്മ.ഓടിച്ചെന്നു കേട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി .നാളെ മുതല്‍ എന്റെ അമ്മ കൂലിപ്പണിക്ക് പോകണ്ട ..അമ്മേ എന്ന് വിളിച്ചപ്പോള്‍ തണുത്ത കൈകളും തളര്‍ന്ന ശരീരവും തുറന്ന കണ്ണുകളുമായി അമ്മ .നെഞ്ചില്‍ നിന്നും താഴേക്ക്‌ ഊര്‍ന്നു വീണ ആ നിമിഷം..
പിന്നെ എല്ലാം തിരിച്ചറിഞ്ഞ ആ ഒരു നിമിഷം.പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ കണ്ണുകള്‍ ചേര്‍ത്തടച്ചതും..ആദ്യമായി അമ്മക്ക് വാങ്ങിയ സാരി  ചിതയിലെക്കെറിയുംപോള്‍ കരഞ്ഞിരുന്നില്ല.എല്ലാം ഉള്‍ക്കൊണ്ടിരുന്നു..അനാഥത്വം ഒരു ശിക്ഷയാണെന്ന സത്യം.

                    ബസിലെ ചലനങ്ങള്‍ ഒരു നിമിഷം നിലച്ചു..വാവിട്ടു കരയുന്ന അയാളുടെ തോളില്‍ കൈ വെച്ച് ആരോ ചോദിച്ചു ..എന്ത് പറ്റി എന്ന്..ഒന്നുമില്ല എന്നൊരു മറുപടിയില്‍ എല്ലാ സങ്കടങ്ങളും ഒതുക്കി ബാഗ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചു സീറ്റിലേക്ക് മറിയുമ്പോള്‍ കൂടെ അമ്മയുണ്ടായിരുന്നു.വിയര്തോട്ടിയ ശരീരത്തിന്റെ നേര്‍ത്ത ഗന്ധവും കൂടെയുള്ള പോലെ തോന്നി .മനസ്സില്‍ അമ്മക്ക് വാക്ക് കൊടുത്തു അച്ഛനെ വേദനിപ്പിക്കില്ല എന്ന് .അപ്പോള്‍  വലതു സൈഡിലെ ബോര്‍ഡിനു മുന്നിലൂടെ ബസ്‌ ക്രോസ് ചെയ്തു കടന്നു പോയി

ബാന്ഗ്ലൂര്‍
0 KM

ബനശങ്കരിയിലെ അഗതി മന്ദിരത്തിന്റെ മതിലുകള്‍ പഴകിയിരുന്നു .. ഓര്‍മയുണ്ട് കുഞ്ഞിലെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇവിടെയുള്ള കുട്ടികള്‍ക്ക് മിട്ടായി കൊടുക്കാന്‍ വന്നത്... വരാന്തയിലെ പഴകിയ കസേരയില്‍ ഇരിക്കുമ്പോള്‍ അത് ഒടിഞ്ഞു താഴേക്ക്‌ വീഴുമോ എന്ന് സംശയിച്ചു .. അവളില്‍ നിന്നും കണ്ണുകള്‍ എടുക്കുവാന്‍ തോന്നിയില്ല ...കഴുത്തില്‍ ഇട്ടിരുന്ന നീളമുള്ള കുരിശുമാല ഒരു ബലമായി കൈകളില്‍ മുറുകിപ്പിടിച്ചു നില്‍ക്കുകയായിരുന്നു .. അവള്‍ ഭയന്ന പോലെ തോന്നി ... അവള്‍ തന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നെങ്കില്‍ എന്ന് അയാള്‍ അറിയാതെ ആഗ്രഹിച്ചു പോയി ..

നെഞ്ഞിടിപ്പിന്റെ താളം  കൂടുന്നത് അറിയുന്നുണ്ടായിരുന്നു ... തെരുവിലൂടെ നടന്നു നീങ്ങുമ്പോള്‍ ഓര്‍മകളില്‍ ആ പതിനഞ്ചുകാരന്റെ  കൈകളില്‍ പിടിച്ചു എങ്ങോട്ട് പോകണം എന്നറിയാതെ ഈ തെരുവില്‍ എവിടെയോ ഇടറിനിന്ന അമ്മയുടെ  മുഖമായിരുന്നു ..

ഇടര്ച്ചയോടെയാണ്‌ ചോദിച്ചത് ..

കുട്ടിക്ക് വിശക്കുന്നുണ്ടോ ?

അവള്‍ ആദ്യമൊന്നും സംസാരിച്ചില്ല .. പക്ഷെ കണ്ണുകളിലേക്കു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .. ആ കണ്ണുകളില്‍ അപ്പോള്‍ ഭയമാണോ ദയനീയതയാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല ..

ഒന്നും വേണ്ടന്നവള്‍ തലയാട്ടി ...

മെല്ലിച്ച ആ ശരീരത്തിലേക്കും ഒട്ടിയ വയറിലേക്കും നോക്കി നിന്നിട്ട് പതിയെ അവളുടെ കവിളുകളില്‍ കൈകള്‍ വെച്ച് വാത്സല്യത്തോടെ പറഞ്ഞു ... ഏട്ടന്‍ .. അങ്ങനെയേ വിളിക്കാവൂ .. എട്ടന് വിശക്കുന്നു .. മോളും കഴിക്കണം ..

വലിച്ചു വാരിയുള്ള അവളുടെ കഴിപ്പ്‌ കണ്ടു കൊണ്ട് നിന്നപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു .. പകരം അവള്‍ സമ്മാനിച്ചത്‌ ഒരു ചിരിയാണ് . ആദ്യമായി അവന്റെ ഉള്ളില്‍ താനൊരു രക്ഷകര്‍ത്താവാണ് എന്നാ ബോധം ഉളവാക്കിയ നിഷ്കളങ്ങമായ ചിരി ..

ബസ്സില്‍ അവളെ നെഞ്ചോടു ചേര്‍ത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരേയൊരു ചിന്തയെ ഓടിയുള്ളൂ ... അനിയത്തി ... അമ്മ ഉപേക്ഷിച്ചു പോയ അച്ഛന്‍ മരിച്ച ഒരു അനാഥക്കുട്ടി എന്നതിനപ്പുറം . തന്റെ ചോര .. എന്നാ ചിന്ത ....

ഇടക്കെപ്പോഴോ മയക്കത്തില്‍ അമ്മ വന്നിരുന്നു . അയാളുടെ തലമുടിയില്‍ സ്നേഹത്തോടെ തലോടി അമ്മ രണ്ടാളെയും നോക്കി സ്നേഹത്തോടെ ചിരിക്കുന്നുണ്ടായിരുന്നു .. ഞെട്ടിയുണര്‍ന്നു അമ്മ ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ആ ബസ് ജന്മ നാടിന്റെ പച്ചപ്പിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നു .. പുതിയൊരു ലക്‌ഷ്യം തേടി ...

 
സസ്നേഹം ,

നിരഞ്ജന്‍ തംബുരു

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രിയപ്പെട്ട ഗന്ധര്‍വന്‍ ..

മുതുകുളം എന്നാ എന്റെ കൊച്ചു ഗ്രാമത്തില്‍ ഞവരക്കല്‍ എന്ന വലിയ തറവാട്ടില്‍ പൂത്തുനില്‍ക്കുന്ന പാലകളിലെ സുന്ദരികളായ യക്ഷികളും സര്‍പ്പക്കാവിലെ നാഗത്താന്മാരും ഇന്നും അനുഭവിച്ചറിയുന്നൊരു ഗന്ധമുണ്ട് ,,അവര്‍ക്ക് മാത്രം നഷ്ടമാകാത്തോരു സുഗന്ധം ,കൂട്ടിനു ഗംഭീര്യമേറിയ ഒരു ശബ്ദവും ..ഞങ്ങളുടെ പ്രിയപ്പെട്ട പപ്പേട്ടന്റെ , മലയാള സിനിമക്ക് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും രതിയുടെയും അവിസ്മരണീയമായ മുഖങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ...നമ്മുടെ പ്രിയപ്പെട്ട ഗന്ധര്‍വന്‍.ശ്രീ പി പദ്മരാജന്‍ .1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ..മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് അതെ അവന്‍ വളരെ പെട്ടന്നാണ് മാറിയത് ..മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്തു കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിക്കൂടുവാന്‍ കഴിഞ്ഞില്ല ..പപ്പേട്ടന് ...എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം ..അദ്ദേഹം കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു . പ്രയാണം എന്ന ആദ്യ ചിത്രം ...തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ടിച്ച ചിത്രങ്ങളായിരുന്നു രതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ... പദ്മരാജന്‍ ചിത്രങ്ങള്‍ കണ്ട ഓരോ മലയാളിയും അദ്ധേഹത്തിന്റെ ഓട്ടോഗ്രാഫ് ഹൃദയങ്ങളില്‍ ആണ് ഏറ്റുവാങ്ങിയത് . മോഹന്‍ലാല്‍ ,മമ്മൂട്ടി തുടങ്ങിയ മഹാതാരങ്ങള്‍ അഭിനയത്തിന്റെ മുഹൂര്‍ത്തങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു മലയാളിയെ കൊതിപ്പിച്ചത് പപ്പേട്ടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു ....കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു കൂടെ ഞങ്ങളുടെ പപ്പെട്ടനും .. പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതതിനോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു ...ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...ഓരോ കഥാ പാത്രങ്ങളും പാത്രസൃഷ്ടികളോട് നീതി പുലര്‍ത്തുന്ന വിധം അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവയായിരുന്നു ഇന്നിന്റെ കാലത്ത് വേറെ ഒരു കഥാകാരനും എഴുതില്ല ...വേശ്യയെ പ്രണയിച്ച നാട്ടുമാടംബിയെക്കുറിച്ചു.ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിക്കില്ല ഒരു വലിയ സംവിധായകനും .. നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...എന്താണ് ഗന്ധര്‍വന്‍ എന്ന് പോലും അറിയാത്ത നമ്മളൊക്കെ നെന്ജോട് ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു,,ആ മനോഹരമായ പ്രണയ കാവ്യം ..അറം പറ്റുന്നു എന്നറിയാതെ ...ആ ചിത്രത്തിന്റെ തിരക്കഥ കേട്ട അറിവുള്ളവര്‍ പലരും അദ്ധേഹത്തെ ഉപ്ദേശിചത്രേ ..അതില്‍ നിന്ന് പിന്മാരുവാന്‍ ....എന്നാല്‍ തന്റെ കഥ അതിന്റെ മൂല്യം അതിന്റെ ആസ്വാദന നിലവാരം അത് മലയാളിക്ക് വിട്ടു കൊടുത്തു ,,,,വിധിക്ക് കീഴടങ്ങുകയായിരുന്നു മലയാളത്തിന്റെ ഗന്ധര്‍വന്‍ .,ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രമാണ് പദ്മരാജന്റെ മരണത്തിന് കാരണം ഏന്നു വിശ്വസിക്കുന്നവര്‍ പലരുമുണ്ട് ഇന്നും മലയാള സിനിമയില്‍ ..ഞാനും അങ്ങനെ വിശ്വസിക്കുന്നു ...കാരണം അല്ലെങ്കില്‍ ഇന്നും ഞാവരക്കല്‍ തറവാട്ടിലെ ചാരുകസേരയില്‍ അയാള്‍ ഉണ്ടാവുമായിരുന്നു ..മലയാള സിനിമക്ക് പുതു ചരിത്രം രചിച്ചു കൊണ്ട്
അദ്ധേഹത്തിന്റ ആണ്ട് ദിവസം ...കുറെ വര്‍ഷങ്ങള്‍ മുന്‍പ് വരെ തറവാട്ടില്‍ നടക്കുന്ന കഥാരചനാ മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു ...ഒരിക്കല്‍ പപ്പേട്ടന്റെ പുസ്തകങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയത് എന്റെ നെഞ്ചിലാണ് ...അറിയാതെ ഞാന്‍ ഓര്‍ത്തു പോയി..അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ..എന്ന് ..എന്റെ പൊട്ട എഴുത്തുകളുമായി ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെയും പേടിയോടെയും ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്ക് ഓടിയെത്തിയേനെ ...നന്നായി വീണ്ടും എഴുതുക എന്നൊരു വാക്ക് കേള്‍ക്കുവാന്‍ ...അല്ലെങ്കില്‍ ആ കാല്‍ക്കല്‍ തൊട്ടുവന്ദിക്കുവാന്‍ വേറൊന്നിനുമല്ല അതിനു വേണ്ടി മാത്രം പപ്പെട്ടാ .... പ്രിയപ്പെട്ട ഗന്ധര്‍വാ എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നീ മാത്രമേയുള്ളൂ ..മലയാളത്തിന്റെ മണ്ണില്‍ ഉദിച്ചു ആരോടും പറയാതെ അസ്തമിച്ചു പോയ ധ്രുവ നക്ഷത്രം ...വേറെ ആരെക്കുറിച്ചാണ് ഞാന്‍ എഴുതുക...നീ നേടിയ പുരസ്കാരങ്ങള്‍ അതിനെക്കുറിച്ച് ഞാന്‍ എന്തിന് എഴുതണം ,അതോരോ മലയാളിക്കും ഹൃദിസ്തമാണ് ...1991 ജനുവരിയില്‍ നിന്റെ യാത്ര അവസാനിപ്പിച്ചു 46-ആം വയസില്‍ നീ വിട പറഞ്ഞകന്നപ്പോള്‍ ഒരു മിമിഷം നിലച്ചു പോയത് മലയാള സിനിമയുടെ ഹൃദയമിടിപ്പുകളാണ് ....വളരെ ചെറിയ കാലം കൊണ്ട് ഒരു ദ്രിശ്യമാധ്യമത്തെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു സംവിധായകന്‍ ഇല്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മുതുകുളം എന്നാ നാട്ടില്‍ ജനിച്ച നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ഓടിക്കളിച്ച എനിക്ക് ഇന്നും പുളകമാണ് ....
നിന്റെ പിന്മുറക്കാരനായി വളരുവാന്‍ ഞാന്‍ കൊതിച്ചു പോകുന്നു ...എന്റെ എഴുത്തുകളെല്ലാം നിനക്ക് വേണ്ടിയാണ് ,...അതിന്റെ നിലവാരം എന്നെ ഭയപ്പെടുത്തുന്നില്ല ..എഴുത്തുകാരന്‍ ആകാന്‍ എനിക്കും കൊതിയാണ് ..നിന്നെപ്പോലെ ആകാന്‍ ..ഒരിക്കലും സാധിക്കില്ല എനറിഞ്ഞു കൊണ്ട് തന്നെ .പ്രിയപ്പെട്ട ഗന്ധര്‍വാ ....നീ എനിക്കെന്നും ആവേശമാണ് എഴുതുവാന്‍ .. എന്റെ എഴുത്തിന്റെ ഓരോ വരികളിലും സരസ്വതീ ദേവിയുടെ സാന്നിധ്യം ഉണ്ടാകണം കൂട്ടിനു നിന്റെ നിലക്കാത്ത അക്ഷരപ്രവാഹവും ... ഇതൊരു പ്രാര്‍ഥനയാണ് ...നിനക്ക് വേണ്ടി മാത്രം ..നീ മരിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥന .... ഞങ്ങളുടെ പ്രിയപ്പെട്ട പെപ്പെട്ടന് ആദരാഞ്ജലികള്‍ .. നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം)

2013, നവംബർ 21, വ്യാഴാഴ്‌ച

ചില ലക്‌ഷ്യങ്ങള്‍


എഴുത്തിന്റെ വഴികളിലെക്കുള്ള എന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് അവളായിരുന്നു ...ഒരു കള്ളം ...പലവട്ടം പറഞ്ഞു സത്യമാക്കുന്ന ലാഘവത്തോടെ എന്നിലെ നഷ്ടമായ പ്രണയം അവളെനിക്ക് തിരിച്ചു സമ്മാനിക്കുകയായിരുന്നു....


അവളുടെ വാക്കുകളിലൂടെ വീണ്ടും ഞാന്‍ എന്റെ അക്ഷരങ്ങളെ പ്രണയിക്കുവാന്‍ തുടങ്ങി ...രാകി 
രാകി മൂര്‍ച്ച കൂട്ടിയ എഴുത്താണിയുടെ തുമ്പില്‍  എന്റെ എഴുത്തുകള്‍ക്ക് ജീവന്‍ വെച്ചു...എന്റെ പൊട്ടഎഴുത്തുകളിലെ ഓരോ വരികളും ..പ്രണയവും പുകഴ്ത്തലും കൊഞ്ചലും കൊണ്ടവള്‍ നിറച്ചപ്പോള്‍ ആകാശത്തിനും മേലെ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍ ... 


അവളും ലക്‌ഷ്യപൂര്‍ത്തിയുടെ വെമ്പലുമായി എന്നെ വട്ടമിട്ടു പറക്കുന്നു എന്നറിയാതെ വാക്കുകളിലെ ഏച്ചുകെട്ടലില്‍ എന്റെ എഴുത്തുകള്‍ വീണ്ടും പുനര്‍ജനിച്ചു ..അന്നോളമെഴുതിക്കൂട്ടി വെച്ചിരുന്ന എഴുത്തുകളെ പുച്ഛത്തോടെ ഞാന്‍ വലിച്ചെറിഞ്ഞു ..ഒരു മനുഷ്യായുസില്‍ ഞാന്‍ എന്ന എഴുത്തുകാരന്‍ എഴുതിയ ഏറ്റവും മനോഹരമായ കഥ ഇതാണ് എന്ന് സ്വന്തം മനസ് പറഞ്ഞു ....ആ തിരിച്ചറിവ് സമ്മാനിച്ച തിരയിളക്കം അന്നായിരിക്കണം ,,ലോകത്തെ നോക്കി അഹങ്കാരത്തോടെ ആദ്യമായി പൊട്ടിച്ചിരിച്ചതും. 


എഴുതിയതൊന്നും വെറുതെയല്ല എന്നത് വായിച്ച ഓരോ വരിയിലും കാണപ്പെട്ട അവളുടെ മുഖത്തെ ആകാംക്ഷയും മൌനവും എന്നോട് വിളിച്ചു പറഞ്ഞു ...ഒടുവില്‍ അവസാന താളുകള്‍ മറിച്ചു ഒരു ധീര്ഖ നിശ്വാസം ,,,,ഒരു മിഴിനീര്‍തുള്ളി പൊടിഞ്ഞു തറയിലേക്ക് വീണപ്പോള്‍ ലോകം എന്റെ കാല്‍ച്ചുവട്ടില്‍ വന്നു തല കുനിച്ചു നില്‍ക്കും പോലെ .... ആ കഥയിലെ നായിക അവളും നായകന്‍ ഞാനുമായിരുന്നു എന്ന് അവളറിഞ്ഞിരുന്നുവോ ..


നാളെയുടെ മുഖം എനിക്ക് നേരെ തുറക്കുമ്പോള്‍ എനിക്കായി മാത്രം അവളെന്തോ കാത്തു വെച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ അന്നു ഞാനുറങ്ങി ....ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നു പോയ്ക്കൊന്ടെയിരുന്നു ....കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന കരിയിലകളോ എന്റെ ജനാലയിലേക്ക് അരിച്ചു കയറുന്ന നേര്‍ത്ത തണുപ്പിന്റെ ഈര്പ്പമോ പിന്നീട് അവളെക്കുറിച്ച് എന്നോട് പറഞ്ഞില്ല ...തേടിയ വഴികളിലോക്കെ അവളുണ്ടായിരുന്നു . രക്തം ചിന്തുന്ന ഒരു ഓര്മ മാത്രമായി ... 


മാസങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ മാത്രം അവളോളിപ്പിച്ചു വെച്ച ഒരു താലിയുടെ ഉടമസ്ഥന്റെ പേര് കഥ,തിരക്കഥ, സംഭാഷണം ,സംവിധാനം എന്നാ വലിയ ബോര്‍ഡിനു താഴെ എഴുതിക്കാട്ടുമ്പോള്‍ എന്റെ ജനാല വാതിലുകള്‍ ഞാന്‍ ലോകത്തിനു നേരെയും അവള്‍ക്കു നേരെയും കൊട്ടിയടക്കുകയായിരുന്നു ...തിരക്കഥാകൃത്തും സംവിധായകനുമായ ആ മഹാന്‍ പുതുതായി രൂപപ്പെട്ട ആരാധക വൃന്ദത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍.. മറ്റൊരിടത്ത് നഷ്ടപ്പെട്ടവന്റെ കഴുത്തിലേക്ക് ഒരു കുരുക്ക് മുറുകുകയായിരുന്നു.. 

 

 പരാതിയോ പരിഭവമോ പറയാതെ പ്രണയത്തെ സ്നേഹിച്ച പാവം കഥാകാരന്റെ അവസാന ഞരക്കം ...

​​


http://niranjanthamburu.blogspot.com

നീരാഞ്ജനം (സുജിത്ത് മുതുകുളം)

2013, നവംബർ 16, ശനിയാഴ്‌ച

സര്‍പ്പംപാട്ട്


                                                                      പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
                                                                           കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
                                                                                     തുള്ളുവാന്‍ നാഗമായ്‌
                                                                        ഞാനുമുണ്ടേ …..അപ്പുറം തുള്ളുന്ന മറുതയും
                                                                                               …പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ  നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിമാറി …
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞുതുള്ളി ഉടവാളുമായി …
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..
“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

ബൈ 

2013, നവംബർ 12, ചൊവ്വാഴ്ച

സത്യത്തില്‍ "ഇയാള്‍ക്കെന്നെ ഇഷ്ടായോ "




അല്ല സത്യത്തില്‍ നിങ്ങള്‍ക്കെല്ലാം അവനേം അവളേം  ഇഷ്ടമായോ .. എന്തിനാ കള്ളച്ചിരി ചിരിക്കുന്നത് .. ഇഷ്ടായെങ്കില്‍ അതങ്ങ് പറഞ്ഞൂടെ
ന്ത് ചോദ്യാണ് ഭായ് .. ഇഷ്ടായ കൊണ്ടല്ലേ ഞങ്ങള്‍ 25000 പേര്‍ 6 ദിവസം കൊണ്ട് യൂറ്റുബിലൂടെ അവനേം അവളേം കണ്ടത് ..
മുകളില്‍ പറഞ്ഞത് ലോക സുന്ദരിടെം സുന്ദരന്റെം കഥയല്ല . ഒരു പാവം കാമുകന്റെം അവന്റെ ആദ്യ പെണ്ണ് കാണലിന്റേം അവനെ കാണാന്‍ കാത്തിരുന്ന കവിളില്‍ മറുകുള്ള പെണ്ണിന്റേം കഥയാണ് . 
ഇയാള്ക്കെന്നെ ഇഷ്ടമായോ എന്ന ഷോര്‍ട്ട് ഫിലിം . കാമുകന്റെ നിഷ്കളങ്ങമായ ആ ചോദ്യം ഓരോ കാമുകന്റെം മനസ്സില്‍ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍വീണ്ടും തെളിച്ചു .

കാലിക്കുപ്പി പ്രൊഡക്ഷന്സിന്റെ ബാനറില്‍ ആഷിക് ഇ തിരക്കഥ എഴുതി ശഹദ്  മരക്കാര്‍ സംവിധാനം ചെയ്ത ''ഇയാള്ക്കെന്നെ ഇഷ്ടമായോ'' എന്നാ കോമഡി ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ തരംഗം ആകുകയാണ് .. 6 ദിവസം കൊണ്ട് 25000 പേര്‍ ഈ വീഡിയോ ഇത് വരെ യൂ ടൂബിലൂടെ കണ്ടു കഴിഞ്ഞു

 കാരിക്കേച്ചര്‍ ബോര്‍ഡില്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളില്‍ പരസ്പരം പ്രണയം പറയാന്‍ കൊതിച്ചൊരു നായകനും നായികയും ,, അവരെ കൂട്ടിച്ചേര്‍ത്തു ചലന ചിത്രങ്ങളാക്കിയ  കാലിക്കുപ്പി പ്രോഡക്ഷന്‍സ് മീഡിയയിലെ യുവ എന്ജിനീയെര്സ് അടങ്ങിയ ഗ്രൂപ്പ് ആണ് ഇതിനു പിന്നില്‍  ..

''ഒരു സ്വപ്നം കൂടി യാതാര്ത്യമാകുന്നു ... തുടക്കം എവിടെയായിരുന്നു ഞങ്ങള്‍ക്ക് പോലും അറിയില്ല ... പക്ഷെ തുടങ്ങിയ കാലം മനുഷ്യ മനസുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാനാണ് ഞങ്ങള്‍ മാറ്റി വെച്ചതു . ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കാന്‍ ഞങ്ങളുടെ ആദി ഷോര്‍ട്ട് ഫിലിം .... ഇന്‍ ടു ദി ലൈറ്റ് .. അതുവിജയമായിരുന്നുവോ പരാജയമായിരുന്നുവോ ഞങ്ങള്‍ക്കറിയില്ല ,, പക്ഷെ ഒന്നറിയാം ഞങ്ങള്‍ ചെയ്തത് ശരിയായിരുന്നു .. കണ്ടവരും കേട്ടവരും അറിഞ്ഞവരും ഞങ്ങളോട് പറഞ്ഞു .. മക്കളെ നിങ്ങള്‍ ശരി ആണെന്ന് ..'' സംവിധായകന്‍ ഷഹദ് മരക്കാര്‍ പറയുന്നു 

കൂടെ നിന്ന കൂട്ടുകാരായ എന്ജിനീയെര്സ് എല്ലാവരും ഒന്നിച്ചു പറഞ്ഞു .. " അതെ ഞങ്ങളൊരു കണ്ണാടിയാണ് .. സമൂഹത്തിനു നേരെ തുറന്നു പിടിച്ചൊരു കണ്ണാടി " 

ഓരോ പ്രണയത്തിന്റെയും തുടക്കം ഒരു നോട്ടത്തില്‍ ആവണം അല്ലെങ്കില്‍ ഒരു പുഞ്ചിരിയില്‍ അതും അല്ലെങ്കില്‍ നാണം കലര്‍ന്ന ഒരു അര്‍ദ്ധ സമ്മതത്തില്‍ .. എങ്കിലും ഒന്നുറപ്പ് അവസാനം ഒരു ദുരന്തത്തില്‍ അല്ലെങ്കില്‍ ഓര്‍ത്തുചിരിക്കാവുന്ന ഒരു തമാശയില്‍ . രണ്ടില്‍ ഒന്നുറപ്പ് ..

കാണണം നിങ്ങള്‍...കൂടെ ചേരണം ഈ കുട്ടികളുടെ  കൂടെ ..കാലിക്കുപ്പിയുടെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''അശ്വിനും അജിത്തും അനീഷും സജദും റമീസും ബിനിത്തും വിനായകും കൂടി ചേരുന്ന കാലിക്കുപ്പി ടീം തീര്‍ച്ചയായും മലയാള സിനിമയില്‍ നിറയും .. ശ്രീ സുരാജ് വെഞ്ഞാരമൂടിനെ ഒരു സിനിമ ചെയ്യാനാണ് കാലിക്കുപ്പിയുടെ അടുത്ത ശ്രമം .

നിങ്ങള്‍ക്കും ഇഷ്ടമാകും അയാളെ , അവനെ .. അവളെ എല്ലാവരെയും ... പ്രണയം കൊതിച്ച അവന്റെ മുഖം.. അവനെ കേള്‍ക്കുന്ന അവളുടെ ചിരി .. തീര്‍ച്ചയായും നിങ്ങള്‍ സ്നേഹിക്കും .. അവരില്‍ പ്രണയം ജനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും ... അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ്‌ അതിന്റെ താളം തെറ്റും .. ഒടുവില്‍ മനസറിഞ്ഞു നിങ്ങളൊന്നു ചിരിക്കും ..
അവസാനം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

എന്ന ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം നിങ്ങളില്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇടം നേടും
തീര്‍ച്ച .. ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല . '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

Directed By : Shahad Marakkar
Written By : Ashik E
Cuts :JoBY Thuruthel
DOP: Ajith malaparamba
BGM: Vinayak Sharathchandran and Manu Mohan
Technical and Project Head :
Creative Head: Shajith Marakkar
Associate Directors: Ashvin Kp , Binith
Assistant Director: Adarsh , Arun Nk, Sajad
Designs:Aaami Anaz
Project Leads : Dhijesh 

വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . 


ബൈ