ഓര്‍മ്മച്ചെപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മച്ചെപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 3, വ്യാഴാഴ്‌ച

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ
*****************************************
ഇരുളായിരുന്നുവെന്നു ...
ഉള്ളിൽ   നിറഞ്ഞ ഇരുള് ...
തപ്പിത്തടഞ്ഞു ഞാനങ്ങനെ ഒരു പാട് ദൂരം നടന്നു ..
പരിചിതമായ മുഖങ്ങൾ ഒരു പാട് മുന്നിലൂടെ കടന്നു .പോയി ..
ഒരു ട്രെയിനിന്റെ സ്പീടുണ്ടായിരുന്നു എന്റെ യാത്രക്ക് ..
മുഖങ്ങളൊന്നും എന്നെ ശ്രദ്ധിക്കുന്നേയില്ല ..
ഒരു പക്ഷെ അവരെന്നെ കാണുന്നുണ്ടാവില്ല എന്ന് സംശയിച്ചു ഞാൻ ..
എങ്കിലും എനിക്കെന്തുകൊണ്ടാണ് ഈ യാത്രയുടെ സ്പീഡ് ഒന്ന് കുറച്ചു
അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ പോലും സാധിക്കാത്തതു ..
പെട്ടന്നൊരു നിമിഷം ഒരു ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് ഞാനെന്നൊരു തോന്നൽ ..
ഇരുട്ടിൽ നിന്നും ഞാൻ തപ്പിയെടുത്ത നേർത്ത വെളിച്ചത്തെ വീണ്ടും ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ട്രെയിൻ ഒരു തുരങ്കത്തിലേക്ക് ഊളിയിട്ടിറങ്ങി .
ശക്തമായ ഒരു ചൂളം വിളി ... കണ്ണ് തുറക്കുമ്പോൾ എന്റെ തൊട്ടടുത്തു നീല വെളിച്ചമായി ബെൽ മുഴക്കി ഫോൺ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു .
ഫോൺ എടുക്കും മുൻപേ സമയമൊന്നു നോക്കി .. രാവിലെ  5.30
ഫോൺ എടുത്തു ചേര്ത്തു ..
അപ്പുറത്തെ തലക്കൽ വിറയാർന്ന ശബ്ദം ... റോബിൻ .... എവിടെയാ നീ
അതിശയത്തോടെ അവൻ ചോദിച്ചു ... എട്ടനെന്നാ ഈ നേരത്ത് ... ????
"ഒന്നുമില്ല ...  സ്വപ്‌നങ്ങൾ , എന്തൊക്കെയോ ചീത്ത സ്വപ്നങ്ങൾ ... "
പിന്നീടൊന്നും കേട്ടില്ല .. അപ്പുറത്ത് ഫോൺ  കട്ട് ആയി ..
കൂടുതൽ ആലോചിക്കാന്‍ സമയമനുവദിക്കാത്തത് കൊണ്ടാവും റോബിന്‍ ബാത്ത്റൂമിലേക്കോടി .
ഫ്ലാറ്റിന്റെ സ്റെപ്പുകള്‍ ഇറങ്ങി വണ്ടി വരുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത് എട്ടനെക്കുറിച്ചായിരുന്നു ..അതൊരു പതിവായിരിക്കുന്നു ... ഇടയ്ക്കിടെ ഉള്ള കോളുകള്‍ ..
പേടിയുണ്ടാവും ... കാലം അതല്ലേ ... ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ മരണം തട്ടിയെടുക്കുന്ന കാലം ..പ്രത്യേകിച്ച് ഈ നാട്ടില്‍ .. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ ....
ജീവിതം ഊഹിച്ചെടുത്തു പൂരിപ്പിച്ച് അത് മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മളെ ദൈവമെന്നു വിളിക്കാമായിരുന്നു .
ഉള്ളില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു ദീര്‍ഖനിശ്വാസമായി പുറത്തേക്ക് വന്നപ്പോള്‍ ആണ് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടതും ..
തിരിഞ്ഞു നോക്കുമ്പോള്‍ ഇരുട്ടില്‍ ഒരു നീണ്ട രൂപം ..
സൂക്ഷിച്ചു നോക്കിയാ റോബിന്റെ ഉള്ളില്‍ അറിയാതെ ഒരു ആന്തലുണ്ടായി ..
നല്ല നീളമുള്ള വൃദ്ധനായ ഒരു മനുഷ്യന്‍ ..എന്നാല്‍ ശരീരത്തിന് നല്ല ആരോഗ്യമുള്ളതു പോലെ ... അവന്‍ നില്‍ക്കുന്നതിനും പിന്നിലായി .ശക്തമായ കാല്‍വെപ്പുകളോടെ നടന്നു നീങ്ങുകയാണയാള്‍ ..
ഇടത്തേക്ക് തിരിഞ്ഞു അയാളെ തന്നെ നോക്കി അവനങ്ങനെ നിന്നു. അടുത്തെത്തിയപ്പോള്‍ രൂക്ഷമായ ഒരു നോട്ടം .. അയാളുടെ കണ്ണിലെ അഗ്നി തന്റെ കണ്ണുകളെ ചുട്ടു ചാമ്പലാക്കും പോലെ തോന്നി അവനു .. സൂക്ഷിച്ചു അവനെ നോക്കിക്കൊണ്ട്‌ തന്നെ അയാള്‍ മുന്നോട്ടു നടന്നു നീങ്ങി ...
ഒരിക്കല്‍ കൂടി മാത്രമേ തല തിരിച്ചു റോബിന്‍ അയാളെ നോക്കിയുള്ളൂ ... അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. തല നിറയെ നരച്ചു തിളക്കമുള്ള മുടിയാല്‍ മൂടപ്പെട്ടിരുന്നു ... കാഴ്ച മറയുന്ന പോലെ ... അയാളുടെ കാലടിയുടെ ശബ്ദം അവന്റെ ചെവിയിലേക്ക് മുഴക്കമായി നിലകൊണ്ടു ..
ആദ്യമായി ഒരു പ്രാര്‍ത്ഥന .. ഓഫീസ് വണ്ടി  എത്രയും വേഗം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ അവന്‍ പ്രാര്‍ഥിച്ചു പോയി .. അതിനൊപ്പം നിന്നിരുന്ന സ്ഥലത്ത് നിന്ന് താഴേക്കിറങ്ങി റോഡിലേക്ക് പതിയെ നടന്നു അവന്‍ ... ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു ... അവനിത് വരെ കേള്‍ക്കാത്ത അയാളുടെ ശബ്ദത്തില്‍ ....
"റോബിന്‍ നിന്നെ കൊണ്ടുപോകുവാന്‍ വന്നതാണ് ഞാനെന്നു .. "
റോഡില്‍ വണ്ടി കാത്തുള്ള നില്‍പ്പിനു നീളം കൂടുന്ന പോലെ ... ദൂരെ നിന്നൊരു കോസ്ടര്‍ ബസ് പാഞ്ഞു വരുന്നത് മാത്രമേ അവനു ഓർമയുണ്ടായിരുന്നുള്ളൂ ... തന്നെ എടുക്കുവാന്‍ വന്ന കമ്പനി വണ്ടി ആണത് എന്നാ ആശ്വാസം അവന്റെ മുഖത്ത് നിഴലിച്ചു. പിന്നിലോരാള്‍ തന്നെ മാത്രം നോക്കി എന്തിനോ നില്‍ക്കുന്നു എന്നാ ബോധം മറന്നു വണ്ടിക്കുള്ളിലേക്ക് എത്തിപ്പെടാൻ  അവന്റെ ശരീരം അവനെ ക്ഷണിച്ചുകൊണ്ടേയിരുന്നു...
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്പീഡിൽ
പാഞ്ഞു വന്ന വണ്ടി റോബിന്റെ തൊട്ടടുത്തെത്തുംപോൾ ഭ്രാന്തു പിടിച്ചത് പോലെ വീണ്ടും സ്പീഡ് കൂടുകയാണ്ണ്ണ്ടായത്. തന്റെ മരണമാണാ വരുന്നതെന്ന തിരിച്ചറിവിൽ ജീവ
രക്ഷാർഥം വെട്ടിത്തിരിഞ്ഞവൻ ഇടത്തേക്ക് തിരിഞ്ഞു ചാടി ദൂരേക്ക്‌ തെറിച്ചു വീണു . സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നുള്ള അലർച്ചകൾ . കിടന്ന കിടപ്പിൽ
റോബിൻ നോക്കിയത് വണ്ടിയിലേക്കായിരുന്നില്ല.പകരം അയാൾ അവിടെ ഉണ്ടോ എന്നായിരുന്നു . വലിയൊരു സ്ഫോടനശബ്ദത്തോടെ വണ്ടി പൊട്ടിത്തെറിച്ച തീയുടെ കനലുകൾ അയാളുടെ കണ്ണിൽ ആളുന്നത്തു കണ്ടു റോബിൻ പേടിയോടെ കണ്ണുകൾ അടച്ചു .
മനസിലേക്ക് പ്രിയപ്പെട്ടവരുടെ മുഖം കൂട്ടുകാരുടെ മുഖം . വിതുമ്പലമർത്തി റോബിൻ എഴുന്നേറ്റു നില്ക്കുവാൻ ശ്രമിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
"റോഡിൽ നിന്ന് സ്വപ്നം കണ്ടു കരയാതെ വണ്ടിയിൽ കേറടാ "
സ്ലോമൊയുടെ ശബ്ദം.
പതിയെ റോബിൻ കണ്ണുകൾ തുറന്നു .കണ്മുന്നിൽ ഓഫിസിലെ വണ്ടി. ചിരിയോടെ സ്ലോമോ. പിന്നിൽ തന്നെ നോക്കുന്ന കൂട്ടുകാർ . ആശ്വാസം നിറഞ്ഞ മുഖവുമായി റോബിൻ എല്ലാവരെയും നോക്കി. പതിയെ വണ്ടിയിലേക്ക് . എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
വണ്ടിക്കുള്ളിൽ ഇരുന്നശേഷം വിറയ്ക്കുന്ന ചുണ്ടുകളുമായി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
അവിടെ അല്പ്പം അകലെയായി അയാൾ . തന്നെ തന്നെ നോക്കിക്കൊണ്ട്‌ . തന്റെ
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
സിഗ്നൽ കടന്നു മറയുമ്പോൾ റോബിൻ ആദ്യമായി പ്രാർഥിക്കുകയായിരുന്നു . അപകടങ്ങൾ ഒഴിയുവാനുള്ള പ്രാർത്ഥന .
ഇടയിലെപ്പോഴോ പാതിമയക്കത്തിൽ
മറ്റൊരു പുതിയ സ്വപ്നത്തിലേക്ക് അവൻ വഴുതിവീണു


നിരഞ്ജൻ

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രിയപ്പെട്ട ഗന്ധര്‍വന്‍ ..

മുതുകുളം എന്നാ എന്റെ കൊച്ചു ഗ്രാമത്തില്‍ ഞവരക്കല്‍ എന്ന വലിയ തറവാട്ടില്‍ പൂത്തുനില്‍ക്കുന്ന പാലകളിലെ സുന്ദരികളായ യക്ഷികളും സര്‍പ്പക്കാവിലെ നാഗത്താന്മാരും ഇന്നും അനുഭവിച്ചറിയുന്നൊരു ഗന്ധമുണ്ട് ,,അവര്‍ക്ക് മാത്രം നഷ്ടമാകാത്തോരു സുഗന്ധം ,കൂട്ടിനു ഗംഭീര്യമേറിയ ഒരു ശബ്ദവും ..ഞങ്ങളുടെ പ്രിയപ്പെട്ട പപ്പേട്ടന്റെ , മലയാള സിനിമക്ക് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും രതിയുടെയും അവിസ്മരണീയമായ മുഖങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ...നമ്മുടെ പ്രിയപ്പെട്ട ഗന്ധര്‍വന്‍.ശ്രീ പി പദ്മരാജന്‍ .1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ..മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് അതെ അവന്‍ വളരെ പെട്ടന്നാണ് മാറിയത് ..മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്തു കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിക്കൂടുവാന്‍ കഴിഞ്ഞില്ല ..പപ്പേട്ടന് ...എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം ..അദ്ദേഹം കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു . പ്രയാണം എന്ന ആദ്യ ചിത്രം ...തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ടിച്ച ചിത്രങ്ങളായിരുന്നു രതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ... പദ്മരാജന്‍ ചിത്രങ്ങള്‍ കണ്ട ഓരോ മലയാളിയും അദ്ധേഹത്തിന്റെ ഓട്ടോഗ്രാഫ് ഹൃദയങ്ങളില്‍ ആണ് ഏറ്റുവാങ്ങിയത് . മോഹന്‍ലാല്‍ ,മമ്മൂട്ടി തുടങ്ങിയ മഹാതാരങ്ങള്‍ അഭിനയത്തിന്റെ മുഹൂര്‍ത്തങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു മലയാളിയെ കൊതിപ്പിച്ചത് പപ്പേട്ടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു ....കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു കൂടെ ഞങ്ങളുടെ പപ്പെട്ടനും .. പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതതിനോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു ...ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...ഓരോ കഥാ പാത്രങ്ങളും പാത്രസൃഷ്ടികളോട് നീതി പുലര്‍ത്തുന്ന വിധം അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവയായിരുന്നു ഇന്നിന്റെ കാലത്ത് വേറെ ഒരു കഥാകാരനും എഴുതില്ല ...വേശ്യയെ പ്രണയിച്ച നാട്ടുമാടംബിയെക്കുറിച്ചു.ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിക്കില്ല ഒരു വലിയ സംവിധായകനും .. നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...എന്താണ് ഗന്ധര്‍വന്‍ എന്ന് പോലും അറിയാത്ത നമ്മളൊക്കെ നെന്ജോട് ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു,,ആ മനോഹരമായ പ്രണയ കാവ്യം ..അറം പറ്റുന്നു എന്നറിയാതെ ...ആ ചിത്രത്തിന്റെ തിരക്കഥ കേട്ട അറിവുള്ളവര്‍ പലരും അദ്ധേഹത്തെ ഉപ്ദേശിചത്രേ ..അതില്‍ നിന്ന് പിന്മാരുവാന്‍ ....എന്നാല്‍ തന്റെ കഥ അതിന്റെ മൂല്യം അതിന്റെ ആസ്വാദന നിലവാരം അത് മലയാളിക്ക് വിട്ടു കൊടുത്തു ,,,,വിധിക്ക് കീഴടങ്ങുകയായിരുന്നു മലയാളത്തിന്റെ ഗന്ധര്‍വന്‍ .,ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രമാണ് പദ്മരാജന്റെ മരണത്തിന് കാരണം ഏന്നു വിശ്വസിക്കുന്നവര്‍ പലരുമുണ്ട് ഇന്നും മലയാള സിനിമയില്‍ ..ഞാനും അങ്ങനെ വിശ്വസിക്കുന്നു ...കാരണം അല്ലെങ്കില്‍ ഇന്നും ഞാവരക്കല്‍ തറവാട്ടിലെ ചാരുകസേരയില്‍ അയാള്‍ ഉണ്ടാവുമായിരുന്നു ..മലയാള സിനിമക്ക് പുതു ചരിത്രം രചിച്ചു കൊണ്ട്
അദ്ധേഹത്തിന്റ ആണ്ട് ദിവസം ...കുറെ വര്‍ഷങ്ങള്‍ മുന്‍പ് വരെ തറവാട്ടില്‍ നടക്കുന്ന കഥാരചനാ മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു ...ഒരിക്കല്‍ പപ്പേട്ടന്റെ പുസ്തകങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയത് എന്റെ നെഞ്ചിലാണ് ...അറിയാതെ ഞാന്‍ ഓര്‍ത്തു പോയി..അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ..എന്ന് ..എന്റെ പൊട്ട എഴുത്തുകളുമായി ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെയും പേടിയോടെയും ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്ക് ഓടിയെത്തിയേനെ ...നന്നായി വീണ്ടും എഴുതുക എന്നൊരു വാക്ക് കേള്‍ക്കുവാന്‍ ...അല്ലെങ്കില്‍ ആ കാല്‍ക്കല്‍ തൊട്ടുവന്ദിക്കുവാന്‍ വേറൊന്നിനുമല്ല അതിനു വേണ്ടി മാത്രം പപ്പെട്ടാ .... പ്രിയപ്പെട്ട ഗന്ധര്‍വാ എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നീ മാത്രമേയുള്ളൂ ..മലയാളത്തിന്റെ മണ്ണില്‍ ഉദിച്ചു ആരോടും പറയാതെ അസ്തമിച്ചു പോയ ധ്രുവ നക്ഷത്രം ...വേറെ ആരെക്കുറിച്ചാണ് ഞാന്‍ എഴുതുക...നീ നേടിയ പുരസ്കാരങ്ങള്‍ അതിനെക്കുറിച്ച് ഞാന്‍ എന്തിന് എഴുതണം ,അതോരോ മലയാളിക്കും ഹൃദിസ്തമാണ് ...1991 ജനുവരിയില്‍ നിന്റെ യാത്ര അവസാനിപ്പിച്ചു 46-ആം വയസില്‍ നീ വിട പറഞ്ഞകന്നപ്പോള്‍ ഒരു മിമിഷം നിലച്ചു പോയത് മലയാള സിനിമയുടെ ഹൃദയമിടിപ്പുകളാണ് ....വളരെ ചെറിയ കാലം കൊണ്ട് ഒരു ദ്രിശ്യമാധ്യമത്തെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു സംവിധായകന്‍ ഇല്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മുതുകുളം എന്നാ നാട്ടില്‍ ജനിച്ച നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ഓടിക്കളിച്ച എനിക്ക് ഇന്നും പുളകമാണ് ....
നിന്റെ പിന്മുറക്കാരനായി വളരുവാന്‍ ഞാന്‍ കൊതിച്ചു പോകുന്നു ...എന്റെ എഴുത്തുകളെല്ലാം നിനക്ക് വേണ്ടിയാണ് ,...അതിന്റെ നിലവാരം എന്നെ ഭയപ്പെടുത്തുന്നില്ല ..എഴുത്തുകാരന്‍ ആകാന്‍ എനിക്കും കൊതിയാണ് ..നിന്നെപ്പോലെ ആകാന്‍ ..ഒരിക്കലും സാധിക്കില്ല എനറിഞ്ഞു കൊണ്ട് തന്നെ .പ്രിയപ്പെട്ട ഗന്ധര്‍വാ ....നീ എനിക്കെന്നും ആവേശമാണ് എഴുതുവാന്‍ .. എന്റെ എഴുത്തിന്റെ ഓരോ വരികളിലും സരസ്വതീ ദേവിയുടെ സാന്നിധ്യം ഉണ്ടാകണം കൂട്ടിനു നിന്റെ നിലക്കാത്ത അക്ഷരപ്രവാഹവും ... ഇതൊരു പ്രാര്‍ഥനയാണ് ...നിനക്ക് വേണ്ടി മാത്രം ..നീ മരിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥന .... ഞങ്ങളുടെ പ്രിയപ്പെട്ട പെപ്പെട്ടന് ആദരാഞ്ജലികള്‍ .. നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം)

2013, നവംബർ 21, വ്യാഴാഴ്‌ച

ചില ലക്‌ഷ്യങ്ങള്‍


എഴുത്തിന്റെ വഴികളിലെക്കുള്ള എന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് അവളായിരുന്നു ...ഒരു കള്ളം ...പലവട്ടം പറഞ്ഞു സത്യമാക്കുന്ന ലാഘവത്തോടെ എന്നിലെ നഷ്ടമായ പ്രണയം അവളെനിക്ക് തിരിച്ചു സമ്മാനിക്കുകയായിരുന്നു....


അവളുടെ വാക്കുകളിലൂടെ വീണ്ടും ഞാന്‍ എന്റെ അക്ഷരങ്ങളെ പ്രണയിക്കുവാന്‍ തുടങ്ങി ...രാകി 
രാകി മൂര്‍ച്ച കൂട്ടിയ എഴുത്താണിയുടെ തുമ്പില്‍  എന്റെ എഴുത്തുകള്‍ക്ക് ജീവന്‍ വെച്ചു...എന്റെ പൊട്ടഎഴുത്തുകളിലെ ഓരോ വരികളും ..പ്രണയവും പുകഴ്ത്തലും കൊഞ്ചലും കൊണ്ടവള്‍ നിറച്ചപ്പോള്‍ ആകാശത്തിനും മേലെ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍ ... 


അവളും ലക്‌ഷ്യപൂര്‍ത്തിയുടെ വെമ്പലുമായി എന്നെ വട്ടമിട്ടു പറക്കുന്നു എന്നറിയാതെ വാക്കുകളിലെ ഏച്ചുകെട്ടലില്‍ എന്റെ എഴുത്തുകള്‍ വീണ്ടും പുനര്‍ജനിച്ചു ..അന്നോളമെഴുതിക്കൂട്ടി വെച്ചിരുന്ന എഴുത്തുകളെ പുച്ഛത്തോടെ ഞാന്‍ വലിച്ചെറിഞ്ഞു ..ഒരു മനുഷ്യായുസില്‍ ഞാന്‍ എന്ന എഴുത്തുകാരന്‍ എഴുതിയ ഏറ്റവും മനോഹരമായ കഥ ഇതാണ് എന്ന് സ്വന്തം മനസ് പറഞ്ഞു ....ആ തിരിച്ചറിവ് സമ്മാനിച്ച തിരയിളക്കം അന്നായിരിക്കണം ,,ലോകത്തെ നോക്കി അഹങ്കാരത്തോടെ ആദ്യമായി പൊട്ടിച്ചിരിച്ചതും. 


എഴുതിയതൊന്നും വെറുതെയല്ല എന്നത് വായിച്ച ഓരോ വരിയിലും കാണപ്പെട്ട അവളുടെ മുഖത്തെ ആകാംക്ഷയും മൌനവും എന്നോട് വിളിച്ചു പറഞ്ഞു ...ഒടുവില്‍ അവസാന താളുകള്‍ മറിച്ചു ഒരു ധീര്ഖ നിശ്വാസം ,,,,ഒരു മിഴിനീര്‍തുള്ളി പൊടിഞ്ഞു തറയിലേക്ക് വീണപ്പോള്‍ ലോകം എന്റെ കാല്‍ച്ചുവട്ടില്‍ വന്നു തല കുനിച്ചു നില്‍ക്കും പോലെ .... ആ കഥയിലെ നായിക അവളും നായകന്‍ ഞാനുമായിരുന്നു എന്ന് അവളറിഞ്ഞിരുന്നുവോ ..


നാളെയുടെ മുഖം എനിക്ക് നേരെ തുറക്കുമ്പോള്‍ എനിക്കായി മാത്രം അവളെന്തോ കാത്തു വെച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ അന്നു ഞാനുറങ്ങി ....ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നു പോയ്ക്കൊന്ടെയിരുന്നു ....കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന കരിയിലകളോ എന്റെ ജനാലയിലേക്ക് അരിച്ചു കയറുന്ന നേര്‍ത്ത തണുപ്പിന്റെ ഈര്പ്പമോ പിന്നീട് അവളെക്കുറിച്ച് എന്നോട് പറഞ്ഞില്ല ...തേടിയ വഴികളിലോക്കെ അവളുണ്ടായിരുന്നു . രക്തം ചിന്തുന്ന ഒരു ഓര്മ മാത്രമായി ... 


മാസങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ മാത്രം അവളോളിപ്പിച്ചു വെച്ച ഒരു താലിയുടെ ഉടമസ്ഥന്റെ പേര് കഥ,തിരക്കഥ, സംഭാഷണം ,സംവിധാനം എന്നാ വലിയ ബോര്‍ഡിനു താഴെ എഴുതിക്കാട്ടുമ്പോള്‍ എന്റെ ജനാല വാതിലുകള്‍ ഞാന്‍ ലോകത്തിനു നേരെയും അവള്‍ക്കു നേരെയും കൊട്ടിയടക്കുകയായിരുന്നു ...തിരക്കഥാകൃത്തും സംവിധായകനുമായ ആ മഹാന്‍ പുതുതായി രൂപപ്പെട്ട ആരാധക വൃന്ദത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍.. മറ്റൊരിടത്ത് നഷ്ടപ്പെട്ടവന്റെ കഴുത്തിലേക്ക് ഒരു കുരുക്ക് മുറുകുകയായിരുന്നു.. 

 

 പരാതിയോ പരിഭവമോ പറയാതെ പ്രണയത്തെ സ്നേഹിച്ച പാവം കഥാകാരന്റെ അവസാന ഞരക്കം ...

​​


http://niranjanthamburu.blogspot.com

നീരാഞ്ജനം (സുജിത്ത് മുതുകുളം)

2013, നവംബർ 16, ശനിയാഴ്‌ച

സര്‍പ്പംപാട്ട്


                                                                      പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
                                                                           കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
                                                                                     തുള്ളുവാന്‍ നാഗമായ്‌
                                                                        ഞാനുമുണ്ടേ …..അപ്പുറം തുള്ളുന്ന മറുതയും
                                                                                               …പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ  നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിമാറി …
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞുതുള്ളി ഉടവാളുമായി …
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..
“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

ബൈ 

2013, നവംബർ 11, തിങ്കളാഴ്‌ച

പുറന്തള്ളപ്പെട്ടവര്‍ ..

അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത ഒരു കഥ . ഞാന്‍ കണ്ടറിഞ്ഞ ഒരു ജീവിതം .. കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ .. 
ഇതൊരു ജീവിതം ആയിരുന്നു .. സത്യം 
**********************************************************************************


ലക്ഷ്മിയമ്മയുടെ വിറങ്ങലിച്ച ശരീരം നോക്കി കുറെ നേരം നിന്നു
​ അവള്‍ - ​
 വിജി....കരയണം എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു അവള്‍ക്കു എന്തോ കരഞ്ഞില്ല അവള്‍ ..അവളുടെ ഓര്‍മകളില്‍ ലക്ഷ്മിക്കുട്ടി അപ്പോളും മരിച്ചിട്ടുണ്ടായിരുന്നില്ല .മൂലയില്‍ എവിടെയോ രജനി 
​തേ
ങ്ങുന്നുണ്ടായിരുന്നു ...അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന 
​കണ്ണുനീരിനോട് പുച്ഛം ആണ് തോന്നിയത് 
 വിജിക്ക് ..ഇടക്കെപ്പോഴോ അവള്‍ വിജിയുടെ മുഖത്തെക്കൊന്നു നോക്കി ..തുളച്ചു കയറുന്ന വിജിയുടെ നോട്ടം താങ്ങാന്‍ ആകാതെ അവള്‍ തല താഴ്ത്തിയിരുന്നു .കൂടുതല്‍ നേരം അവരുടെ ശരീരം നോക്കി നില്‍ക്കാന്‍ അവള്‍ക്കായില്ല ..പതിയെ വീട്ടിലേക്കു തിരികെ നടന്നു .ഗേറ്റ് തുറന്നു അകത്തേക്ക് ചെല്ലുമ്പോള്‍ കൊച്ചുമോന്‍ ഓടി അടുത്തേക്ക് വന്നു ...ആകാംക്ഷയോ ഭയമോ അവന്‍ ചോദിച്ചു..അമ്മാ എങ്ങനെയാ സംഭവിച്ചേ ?

അവള്‍ ഒന്നും പറഞ്ഞില്ല ..
കൊച്ചുമോന് കഞ്ഞി വിളമ്പിക്കൊടുക്കുംപോള്‍ വിജിയുടെ മനസ് ലക്ഷ്മിക്കുട്ടിക്കൊപ്പം ആയിരുന്നു 
ദയനീയമായി ഇന്നലെ അവര്‍ തന്നോടാവശ്യപ്പെട്ടത്‌ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു .
                           
ആശുപത്രിയിലെ തിരക്ക് കഴിഞ്ഞു മരുന്നും വാങ്ങി ഓടിക്കിതച്ചു വരുമ്പോ
​ഴാണ് ലക്ഷിയമ്മ ​
 വീട്ടില്‍ ഇരിക്കുന്നത് കണ്ടത് 
​വാതിലില്‍ വിജിയുടെ സ്നേഹം നിറഞ്ഞ ചിരി കണ്ട മാത്രയില്‍ ദയനീയമായൊരു ചിരി സമ്മാനിച്ചിട്ട് അവര്‍ തിടുക്കത്തോടെ പറഞ്ഞു ​
..മോളെ വിജീ
​....​
 അമ്മക്കു നന്നായി വിശക്കുന്നു ഇത്തിരി കഞ്ഞി തര്വോ...എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പോയി .
​ചൂടാ​
റ്റിയ കഞ്ഞി പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അറിയാതെ വിജി അവരെ പരിഹസിച്ചു പോയി ..ന്നാലും കൊയിപ്പുറത്തെ ലെക്ഷ്മിക്കുട്ടിക്കു ഒരു തൊടം  കഞ്ഞിക്ക് ഇരക്കേണ്ട ഗതികേട് ..കഷ്ടം അമ്മെ ...

ദയനീയമായ ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി ....വിജിക്ക് വേദന തോന്നി ..അത്രേം വേണ്ടിയിരുന്നില്ല ..
ചുണ്ടില്‍ പറ്റിയിരുന്ന വറ്റ് തുടച്ചു കളഞ്ഞിട്ടു അവര്‍ പറഞ്ഞു ..പാപം എന്തെങ്കിലും ഞാന്‍ ചെയ്തുവോ എന്നെനിക്ക് അറിയില്ല മോളെ..ഇന്ടാവും അല്ലെങ്കില്‍ ഇങ്ങനെ വേദനിക്കേണ്ടി വരില്ല.അവരുടെ ദയനീയത മു
​റ്റി
യ കണ്ണുകളില്‍ അപ്പോള്‍ വിജി കാണുന്നുണ്ടായിരുന്നു പഴയ ലക്ഷ്മിക്കുട്ടിയെ ..
     രാജീവേട്ടന്റെ കൈ പിടിച്ചു ആദ്യമായി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇവരെയാണ് ആദ്യം കണ്ടത് ഇവരെയാണ് ആദ്യം നോക്കിയത് ..സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങി ചെല്ലുമ്പോള്‍ അയാളുടെ കുടുംബ
​ത്തുനിന്നും ​
 ഇത്രത്തോളം എതിര്‍പ്പുകള്‍ കാത്തിരിക്കുന്നു എന്നറിയില്ലായിരുന്നു ...അന്ന് വെട്ടുകത്തിയുമായി നിന്ന രാജീവ്‌ ഏട്ടന്റെ അച്ഛന്‍.. ഭയന്ന് രാജീവിന് പിന്നിലോളിച്ച താനും . 
അന്ന് ​
ആശ്വാസമായി വന്ന പേരും വാക്കും ..കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി ..''ലക്ഷ്മണാ ഇവരെ കേറ്റാന്‍ വയ്യെങ്കില്‍ വേണ്ട അതിനു നീ വെട്ടുകത്തിയൊന്നും എടുക്കണ്ട ..ഇവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാ  ...കോയിപ്പുറത്ത് മുറികള്‍ ഏറെയുണ്ട് അത് നിനക്കറിയാല്ലോ .''വെട്ടു കത്തി താഴെക്കെ
​റി​
ഞ്ഞു ചവിട്ടിക്കുലുക്കി അച്ഛന്‍ അകത്തേക്ക് പോകുമ്പോള്‍ സ്നേഹത്തോടെ വാത്സല്യത്തോടെ തനിക്ക് നേരെ നോക്കിയ കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി .അന്ന് മുതല്‍ അമ്മയില്ലാത്ത തനിക്ക് അവര്‍ 
​ലക്ഷ്മിയമ്മയായി 
 ,..അവിടെ തുടങ്ങിയ ആ സ്നേഹം ..

കോയിപ്പുറം കുടുംബം നശിക്കുന്നത് ലക്ഷ്മിയമ്മ പോലും അറിഞ്ഞില്ല ..പറക്കമുറ്റാത്ത മക്കളെ വളര്‍ത്തി വലുതാക്കി ജീവിതം പഠിപ്പിച്ചു ,ഒടുവില്‍ തന്റെ മുറുക്കാന്‍ ചെല്ലവും ചാരുക
​സേര
യും ഒറ്റ മുറിയുമായി അവര്‍ ഒതുങ്ങിയ നാളുകളില്‍ തറവാടിന്റെ തൂണുകള്‍ ഓരോന്നായി 
​സ്വന്തം മക്കള്‍ ...​
അവര്‍ മുറിച്ചു വില്‍ക്കുന്നത് 
​ലക്ഷ്മിയമ്മ 
 അറിഞ്ഞില്ല ..തലയണ മന്ത്രവുമായി അവരുടെ ഭാര്യമാര്‍ ഒത്തു കൂടിയപ്പോള്‍ അവിടെ ഒരു ഭാഗംവെപ്പിന്റെ മണം അടിച്ചു ...മക്കളെല്ലാം ഒരു വീട്ടില്‍ സ്നേഹത്തോടെ വാഴണം എന്ന അയ്യപ്പന്‍ കുട്ടിയുടെ മോഹം ലക്ഷ്മിയമ്മ മറന്നു തുടങ്ങിയത് ആ നാളുകളില്‍ ..വേദന താങ്ങാന്‍ കഴിയാതെ ആകുമ്പോള്‍ അവര്‍ ഓടിയെത്തും വിജി എന്ന അതിമോഹമില്ലാത്ത ആ വളര്‍ത്തു പുത്രിയുടെ അടുത്തേക്ക് ...ഒടുവില്‍ ആ വലിയ വീട്ടില്‍ ഇളയ മകന്റെ ഭാര്യ രജനിയും രണ്ടു മക്കളും അവരുടെ ലോകത് ലക്ഷ്മിയമ്മ ഒരു അധികപ്പറ്റായി മാറുന്നത് അവര്‍ പോലും അറിഞ്ഞില്ല ..
ഭക്ഷണം പോലും കിട്ടാത്ത അവസരങ്ങള്‍ അവര്‍ ആരോടും പറഞ്ഞില്ല എന്നതാവും ശരി ...പത്തായപ്പുരയില്‍ ആരും കാണാതെ കേള്‍ക്കാതെ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അകത്തെ  മുറിയില്‍ രജനി പുതുതായി ഫിറ്റ്‌ ചെയ്ത എസിയുടെ തണുപ്പ് അളന്നു നോക്കുകയായിരുന്നു 
                               കഞ്ഞി കുടിച്ചു പാത്രവുമായി ലക്ഷ്മിക്കുട്ടി അകത്തേക്ക് നടന്നു ..വേണ്ട അമ്മാ ഞാന്‍ കഴുകിക്കൊള്ളം എന്ന് പറഞ്ഞു പാത്രം വാങ്ങുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് ചൂട് കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

​ആഹാ കരയുവാ .. 
 എന്തിനാ അമ്മാ എന്റെ മുന്നില്‍ ഈ അഭിനയം..കരയുന്നത് ഞാന്‍ കാ
​ണാ
തിരി
​ക്കാ
നല്ലേ പാത്രവുമായി അകത്തേക്ക് ഓടിയത്.നിങ്ങളെ വിജി അറിഞ്ഞ പോലെ നിങ്ങളുടെ മക്കള്‍ പോലും അറിഞ്ഞിട്ടില്ല ...
അവര്‍ നിസഹായ ആയിരുന്നു അപ്പോളും..ആ കൊച്ചു പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ അവര്‍ നിന്നു.കൈ ഉയര്‍ത്തി അവളുടെ നെറുകയില്‍ വെച്ചിട്ട് അവര്‍ ചോദിച്ചു..

നീയെന്താ മോളെ എന്റെ മകള്‍ ആകാഞ്ഞത് ...
വെച്ച്  വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്ന് വിജിയുടെ ചോദ്യം .

എനിക്ക് ഏട്ടന്റെ പൈസ വന്നു കേട്ടോ .മരുന്ന് വാങ്ങണ്ടേ പ്രഷറിനുള്ള ..അവരുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം കണ്ടു .
മേടിച്ചു കൊടുത്തു വിടാം ..ഞാന്‍ ..

ക്രിക്കെറ്റ് ബാറ്റും കയ്യിലേന്തി പുറത്തേക്കു വന്ന കൊച്ചുമോന്റെ പു
​റ
കിനു നടക്കേണ്ടി വന്നു .അവന്‍ സൈക്കി
​ളു
മെടുത്തു മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ എന്തോ ഓര്‍
​ത്ത ​
 പോലെതിരിഞ്ഞു നിന്നു അവര്‍ പറഞ്ഞു..

വിജി മോളെ 
​... സ്നേഹത്തിന്റെ ആഴം കണ്ടു എല്ലാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍ നമുക്കത് തിരികെ കിട്ടുമോ 
 എന്ന് ആലോചിച്ചിട്ടു വേണം ചെ
​യ്യാ
ന്‍ ..എനിക്ക് യാചിക്കാന്‍  വരാന്‍ നീയുണ്ട്.നിന
​ക്കാ
രും ഇല്ല..ഓര്‍ക്കണേ ..
വിജി  ഒന്നും പറഞ്ഞില്ല ..

ലക്ഷ്മിയമ്മ മരിച്ചതറിഞ്ഞ വിജി ആദ്യം ഓ
​ടിയെത്തി
യത് ആ പ
​ത്താ
യപ്പുരയിലെക്കാണ്.ഒളിപ്പിച്ചു വെച്ച പോലെ കട്ടിലിന്റെ അടിയിലുണ്ടായിരുന്നു .പൂര്‍ണമായും കാലിയായ ഗുളികയുടെ സ്ലിപ് .ഇന്നലെ മേടിച്ചു കൊടുത്തു വിട്ട ഗുളിക ..ആ സ്ലിപ് എടുത്തു അരയിലേക്ക് ഒളിപ്പിചിട്ടാണ് അവള്‍ അവരെ കാണാന്‍ എത്തിയത് ...രജനിയുടെ മുടിയില്‍ കുത്തിപ്പിടിച്ചു അവരെ കൊന്നത് ഇവളാണ് എന്ന് വിളിച്ചു പറയാന്‍ അവളുടെ മനസ് കൊതിച്ചു പക്ഷെ എന്തോ അവള്‍ ചെയ്തില്ല ..ആര്‍ക്കും ദ്രോഹം ചെയ്യാതെ ജീവിച്ച കൊയിപ്പുറത്തെ ലക്ഷ്മികുട്ടി ആരെയും ഉപദ്രവിക്കാതെ പൊക്കോട്ടെ ...

വായ്ക്കരിയിടല്‍ കര്‍മം കഴിഞ്ഞു ബോഡി പുരതെക്കെടുക്കുംപോള്‍ കയ്യില്‍ ഒരു പാത്രം കഞ്ഞിയുമായി അവള്‍ ഓടി അവിടെക്കെതി ..എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു ..അതൊന്നും അവള്‍ അറിഞ്ഞില്ല ..ഇറങ്ങി ഓടിയ അമ്മയുടെ പിറകെ കൊച്ചുമോനും .എന്താണ് എന്ന് അവനും മനസിലായില്ല ..അടുത്ത് വന്നു നിന്ന വിജി കരഞ്ഞില്ല ..ലക്ഷിയമ്മ  പണ്ടത്തെപ്പോലെ പ്രൌഡയായ കൊയിപ്പുറത്തെ വീട്ടുകാരിയായി എന്നവള്‍ക്ക് തോന്നി..ആ മുഖം തന്നോട് പറയും പോലെ അവള്‍ക്കു തോന്നി :
ലക്ഷ്മിയമ്മക്ക് വിശക്കുന്നു മോളെ..

ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവള്‍ ഒരു പിടി കഞ്ഞി കയ്യിലേക്ക് വാരി അവരുടെ ചുണ്ടിലെക്കിറ്റിച്ചു ...ലക്ഷ്മിയമ്മ ചിരിക്കുന്നു എന്ന് തോന്നി അവള്‍ക്കു ..വിറയ്ക്കുന്ന മനസോടെ അവള്‍ തിരിഞ്ഞു നടന്നു വളര്‍ത്തു മകളുടെ കൂടെ അമ്മ വരുന്ന പോലെ തോന്നി..കഞ്ഞി കുടിക്കാന്‍ ...ഇടയ്ക്കിടെ ആലോരസപ്പെടു
​ത്തു
ന്ന ആ ശബ്ദം അവള്‍ അറിഞ്ഞു ..മോളെ ലക്ഷ്മി
​ അമ്മ
ക്ക് വിശക്കുന്നു ..

നീരാഞ്ജനം - സുജിത്ത് മുതുകുളം

2013, നവംബർ 7, വ്യാഴാഴ്‌ച

എനിക്കു തണുക്കുന്നു..


എനിക്ക് തണുക്കുന്നു 
ഞാന്‍  പറഞ്ഞിരുന്നതല്ലേ എനിക്കു തണുപ്പിനെ ഭയമാണെന്ന് 
എന്തിനാണ് എന്നെ ഈ ഇരുട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്..?
കണ്ണുകളിലെ കള്ളം കണ്ടു പിടിക്കപ്പെടുമെന്നു 
ഭയന്നിട്ടാണോ?
അതോ ഈ ഇരുട്ടില്‍ മുഖം കാണാണ്ട്
സംസാരിക്കാനോ?

മുഖം കാണാണ്ടിരിക്കാം 
കാരണം 
നിന്‍റെ മുഖം കാണുമ്പൊള്‍ ഞാന്‍ ചിരിച്ചു പോകും 
എന്‍റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
നീ പറഞ്ഞ കള്ളങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍
സത്യമായും ഞാന്‍ ചിരിച്ചു പോകും 
നിന്‍റെ ഈ മുഖംമൂടി വലിച്ചുകീറി ദൂരെക്കെറിയാന്‍ കൊതിയുന്ടെനിക്ക് 
പക്ഷെ നിന്‍റെ രക്തം എന്നെ വേദനിപ്പിക്കും 

നിന്നെ വീണ്ടും  കാണുമ്പൊള്‍ ചോദിയ്ക്കാന്‍ ഉറപ്പിച്ചൊരു ചോദ്യം 
നീ എനിക്കു സമ്മാനിച്ചത്‌ പ്രണയമായിരുന്നുവോ  
അതോ നീ അതിനെ പ്രണയം എന്ന പേര് 
ചൊല്ലി വിളിച്ചതോ 
ഇതെന്റെ രക്തമാണ് ..നിനക്ക് വേണ്ടി മാത്രം 
എന്നു ഞാന്‍ എഴുതി വെചപ്പോള്‍  
ഒരു തുള്ളി ബാക്കി വെക്കാതെ നീയെന്നെ 
അത് പങ്കു വെച്ചിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല 
കഴുത്തിലെ കുരുക്കു മുറുകുമ്പോള്‍ 
ഞാന്‍ ഒന്നു ചിരിച്ചിരുന്നു 
കാരണം നീ ഒരിക്കലെങ്കിലും കരയുമെന്ന വിശ്വാസം 
നീ കരഞ്ഞിരുന്നുവോ 
ഇല്ല നീ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ 
ആ കുരുക്കിനെ ശപിചെനെ 

ഇനിയുമെന്തിനു കപടതയുമായി എനിക്കു ചുറ്റും 
ഒന്നു പ്രദക്ഷിണം വെക്കാന്‍ പോലും നിനക്കറിയില്ലല്ലോ
പറഞ്ഞില്ലേ എനിക്കു തണുക്കുന്നുണ്ടെന്ന്
ഇനിയെന്നെ സ്വപ്നത്തിലേക് വിളിച്ചു വരുത്തരുത് 
ഇനി..ഞാനുറങ്ങുന്ന പെട്ടിക്കുള്ളിലേക്കു 
ചോണനുറുമ്പുകളെ  കടത്തി വിടരുത് 
അതെന്നെ അസ്വസ്ഥമാക്കും ...

ദേവദാസി എന്ന പേരാണ് കൂടുതല്‍ നിനക്ക് ചെറുക 
തെരുവില്‍ മാംസം വില്‍ക്കുന്ന ദേവദാസി യല്ല   
മാംസത്തിന്റെ കണക്കു പറയാത്ത ദേവദാസി 
പോകും മുന്‍പൊരിക്കല്‍ കൂടി പറയുന്നു 
ദയവായി എന്നെ തിരിച്ചു വിളിക്കരുത്...
കഴിയില്ലെങ്കിലും ഞാന്‍ വരാന്‍ ശ്രമിച്ചു പോകും..
കാരണം നിനക്കറിയാത്ത പ്രണയതിന്റെ അര്‍ഥം എനിക്കറിയാം 

പോസ്റ്റ്‌ ബൈ 
നീരാഞ്ജനം (സുജിത്ത് മുതുകുളം )

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഉമ്മി


ഒന്ന് 
മോനൂട്ടാ....എന്നലറി വിളിച്ചു കൊണ്ടാണ് സന്ധ്യ ഞെട്ടി ഉണര്‍ന്നത്.സ്വപ്നമായിരുന്നു അത് വെറും സ്വപ്നം .പക്ഷെ ഭയന്നുപോയി..വല്ലാണ്ട് വിയര്തിരിക്കുന്നു .ഞെട്ടിത്തിരിഞ്ഞു നോക്കി .സുഖമായി ഉറങ്ങുന്നു.ഒന്നുമറിയാത്ത ഉറക്കം.ഇന്നലെ വാങ്ങിയ പാവക്കുട്ടി വിടാതെ മുരുക്കെപ്പിടിച്ചു കൊണ്ട് ....ആശ്വാസത്തോടെ അവള്‍ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു .ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയം അവളെ വല്ലാതെ കീഴ്പെടുതിയിരുന്നു.കുവൈറ്റ്‌  നഗരം തിരക്കിലൂടെ നീങ്ങുമ്പോള്‍ ഈ വലിയ മുറിയില്‍ തങ്ങളോറ്റക്കാണ് .ക്ലോക്കിലെ സൂചികള്‍ പിന്നിലേക്ക്‌ ചലിക്കും പോലെ തോന്നി.
''രാജീവ്‌ ഒന്ന് വന്നിരുന്നെങ്കില്‍ .എന്തിനു വേണ്ടിയാണിത്ര തിരക്ക് .ലോകത്താര്‍ക്കും ഇല്ലാത്തൊരു തിരക്ക്.''
അവള്‍ പിറുപിറുത്തു ..

രണ്ട്
''കാര്‍ടൂണ്‍ ഓണ്‍ ചെയ്താ പിന്നെ ചെക്കന് ഒന്നും വേണ്ട.ഇത് കഴിക്കു മോനൂട്ടാ..''ഒട്ടൊരു ദേഷ്യത്തോടെ അവന്‍ അവളുടെ കൈകള്‍ തട്ടിമാറ്റി .
ഫോണ്‍ നിര്‍ത്താതെ ബെല്‍ അടിക്കുന്നു 

''എന്റെ രാജീവേട്ടാ ,എനിക്ക് വയ്യ. ഞാന്‍ പറയുന്നതൊന്നും ഇവന് മനസിലാകുന്നില്ലന്നേ.''

അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച ചിരി .

''അവന്‍ ഉമ്മി എന്ന് വിളിച്ചത് നിന്നെയും ബാബ  എന്ന് വിളിച്ചത് എന്നെയും മോയ എന്ന് പറഞ്ഞത് വെള്ളവും ശുശു എന്ന് പറഞ്ഞത് മുള്ളാനും .ഇത്രേം നിനക്കറിയാലോ .എന്റെ മോള്‍ അങ്ങ് കൈകാര്യം ചെയ്തോ..ആ പിന്നെ വൈകിട്ട് നിന്റെ മോനെ ഒരുക്കി നിര്‍ത്തു.കുറെ ഡ്രസ്സ്‌ എടുക്കാം ''

അവള്‍ക്കു ദേഷ്യം വന്നു .''അയ്യടാ എന്റെ മോന്‍ അല്ലെ .....ഞാന്‍ കണ്ടു, ഇന്നലെ അവനെ എടുത്തു മടിയില്‍ വെച്ച് ബാബ അല്ല അച്ഛന്‍ എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്‌ .''

ചമ്മിയ കൊണ്ടാകും,  തിരക്കാണെന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .

മൂന്നു 
''പണ്ട് തൊട്ടേ ഇങ്ങനെയാ ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കില്ല.കെട്ടിയൊരുങ്ങി ഒരുത്തി ഇവിടെ നിന്നല്ലോ .എന്നെ പറഞ്ഞാ മതി എഞ്ചിനീയര്‍ ഉദ്യോഗത്തിന് മാത്രേ ഉള്ളല്ലോ എങ്ങുമില്ലാത്ത തിരക്ക് ''

ആരോടോന്നില്ലാതെ പറഞ്ഞു കൊണ്ടാണ് അവള്‍ കടയില്‍ നിന്നും ഇറങ്ങിയത്.മോനൂട്ടന്‍ ആരെയോ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.പെട്ടന്നു കൈകള്‍ അവളില്‍ നിന്നും വിടുവിച്ചു തിരിഞ്ഞു നിന്ന് അവന്‍ വിളിച്ചു .

ഉമ്മീ ...............

ദൂരെ നിന്നും  പര്‍ദയണിഞ്ഞ ഒരു സ്ത്രീ ഓടി വരുന്നുണ്ടായിരുന്നു .സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു .പിടിക്കപ്പെടുന്നു എന്ന് ഒട്ടൊരു വേദനയോടെ അവളറിഞ്ഞു .അവന്‍ അപ്പോള്‍ അവരുടെ കൈകള്‍ക്കുള്ളില്‍ ആയിരുന്നു .അകാല വാര്‍ധക്യം ബാധിച്ച ആ സ്ത്രീ അവനെ തെരു തെരെ ഉമ്മ വെക്കുന്നുണ്ടായിരുന്നു .അവര്‍ അവനെ സ്വലേ എന്നാണു വിളിക്കുന്നത്‌ ,അവന്‍ പേര് പറഞ്ഞത് സ്വലേ മുഹമ്മദ്‌ എന്നാണല്ലോ എന്ന് ഞെട്ടലോടെ അവള്‍ ഓര്‍ത്തു .എന്ത് ചെയ്യണം അറിയില്ല ഒന്നും ചെയ്യാന്‍ ആവില്ല ..അവന്റെ ഉമ്മി ആണത്.വാങ്ങിക്കൂട്ടിയ വസ്ത്രങ്ങള്‍ അവളുടെ കയ്യില്‍ നിന്നും താഴേക്ക്‌ വീണു .
അവരില്‍ നിന്നടര്‍ന്നു മാറി അവന്‍  തന്നിലേക്ക് കൈകള്‍ കൈ ചൂണ്ടിയത് അവള്‍ അറിഞ്ഞില്ല.ഒരു വാക്ക് പോലും പറയാതെ അവര്‍ അവനെയുമെടുത്തു കാറിലേക്ക് കയറുന്നതോ തിരിഞ്ഞു തിരിഞ്ഞു അവന്‍ തന്നെ നോക്കുന്നതോ അവള്‍ കണ്ടില്ല. നഷ്ടമായ മാതൃത്വതിന്റെ വേദന;  ഒരു പിടിവള്ളി പോലെ അവള്‍ ആ തിരക്കില്‍ കണ്ണുകള്‍ അടച്ചു നിന്നു  .കണ്ണീരിനിടയിലൂടെ അകന്നു പോകുന്ന ആ വാഹനത്തിന്റെ പിന്നില്‍ കൈകള്‍ പുറത്തിട്ടു യാത്ര പറയുന്ന മോനൂട്ടന്‍ .തറയില്‍ കിടന്ന വസ്ത്രങ്ങള്‍ എടുത്തു  അവര്‍ക്ക് പിന്നാലെ ഓടി  ഒരു കല്ലില്‍ തട്ടി അവള്‍ താഴേക്ക്‌ വീഴുമ്പോള്‍ വാഹനം കണ്ണെത്താത്ത ദൂരത്തായിരുന്നു .

നാല് 
''അറിയാമായിരുന്നു എനിക്ക് അതാ ഞാന്‍ ..ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാതെ നടന്നത് .മോളെ....ചില സ്വപ്‌നങ്ങള്‍ കാണരുത് എന്ന് ഈശ്വരന്‍ പറഞ്ഞിട്ടുണ്ട് .അത് കാണണ്ട നമുക്ക്.''

രാജീവ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവള്‍ ഔ കൊച്ചു കുഞ്ഞിനെപ്പോലെ അയാളുടെ മാറിലേക്ക് ചുരുണ്ട് കൂടുകയായിരുന്നു .


വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചേര്‍ത്ത് പിടിച്ചു ഡോക്ടരുടെ മുന്നില്‍ പൊട്ടിത്തെറിച്ചു രാജീവ്‌

 ''മതി ഇനി നിര്‍ത്താം ,എനിക്കിനി വിശ്വാസമില്ല നിങ്ങളുടെ ഈ കാശ് പിടുങ്ങുന്ന ട്രീട്ടുമെന്റില്‍ .ഞങ്ങള്‍ക്കെന്തിനാ കുഞ്ഞു .എന്റെ കുഞ്ഞല്ലേ ഇവള്‍ .അവള്‍ക്കു കുഞ്ഞു ഞാനും .അത് മതി.ഞങ്ങള്‍ക്ക് ജീവിക്കാന്‍ .''

പിന്നെ രാജീവിന്റെ ജീവിതം തന്നെ സന്തോഷിപ്പിക്കാന്‍ മാത്രം ആയിരുന്നല്ലോ?ഓഫീസില്‍ പോയാല്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ വിളിച്ചു കൊണ്ടിരിക്കും.എപ്പോളും കൂടെ ഉണ്ടെന്നു ബോധ്യപ്പെടുത്തും.എപ്പോളും ഷോപ്പിംഗ്‌.അങ്ങനെ പാര്‍ക്കിലെക്കുള്ള ഒരു അവധി യാത്ര...
സന്ധ്യ മയങ്ങിയിരുന്നു.പാര്‍ക്കില്‍ ആളുകള്‍ നന്നേ കുറവ് .വണ്ടിക്കരികിലേക്ക് നടക്കുമ്പോള്‍ ആണ് അധികം ദൂരെ അല്ലാതെ ഒരു കരച്ചില്‍ കേട്ടത്.ബാബാ   ..ബാബാ ....
അലറിക്കരഞ്ഞു ഓടി നടക്കുകയാണ് ഒരു കുട്ടി.അവിടെ ഉള്ള ഓരോ ആളിന്റെ അടുത്തും അവന്‍ എത്തുന്നുണ്ട് .അത് തന്റെ അബ്ബ അല്ലെന്നരിയുംപോള്‍ അവന്‍ അടുത്ത ആളിനെ തേടും .ബാബാ  എന്ന് വിളിച്ചുള്ള ആ കുഞ്ഞിന്റെ കരച്ചില്‍ ആ പാര്കിന്റെ ഓരോ മൂലയിലും പ്രതിധ്വനിച്ചു.
രാജീവിനോട് കരഞ്ഞപെക്ഷിക്കേണ്ടി വന്നു ആ കുഞ്ഞിന്റെ  അച്ഛനെ കണ്ടു പിടിച്ചു കൊടുക്കാന്‍ .അവനുമായി ആ പാര്‍ക്‌ മുഴുവന്‍ കറങ്ങിയിട്ടും അവന്‍ തേടി നടന്ന ബാബയെ കണ്ടില്ല.ഇരുളില്‍ ആരോ പറയുന്നു .
''ഈ അറബിചികള്‍ ചുമ്മാ അങ്ങ് പെറ്റുകൂട്ടും .ഒരു കാര്യവുമില്ലാതെ.എത്ര എണ്ണം ഉണ്ട് എന്ന് അവര്‍ക്ക് പോലും അറിയില്ല ''

ബചോം കോ പോലീസ് സ്റേഷന്‍ മേം ദേടോ ഭയ്യാ  .വോ ലോഗ് സംഭാല്‍ ലേഗാ..''

ഇങ്ങനെയൊക്കെ കേട്ടു.

അഞ്ചു 

വീട്ടിലേക്കുള്ള യാത്രയില്‍ വണ്ടിയുടെ പിന്‍സീറ്റില്‍ കരഞ്ഞു തളര്ന്നുറങ്ങിയ ആ കുട്ടിയെ അവള്‍ ആശ്വാസത്തോടെ നോക്കി .രാത്രി വൈകിയതിനാല്‍ കുട്ടിയെ രാവിലെ പോലീസില്‍ ഏല്‍പ്പിക്കാം എന്നാ വാദം രാജീവിന് അന്ഗീകരിക്കേണ്ടി വന്നു .പക്ഷെ
ഒരു പോലീസ് സ്റെഷനിലും കുട്ടി എത്തിയില്ല.പകരം നിധി കാക്കുന്ന പോലെ അവള്‍ അവനെ സൂക്ഷിച്ചു വെച്ചു .ആരും അവനെ അന്വേഷിച്ചു എത്തിയതുമില്ല.അവന്റെ വയറിലുള്ള സിഗരറ്റ് കുതിക്കെടുത്തിയ പാട് .അത് അവരോടു പറഞ്ഞു അവനെ അന്വേഷിച്ചു ആരും വരാന്‍ പോകുന്നില്ല എന്ന സത്യം
പക്ഷെ അവനെ കൊണ്ട് പോകാന്‍ ആളെത്തി.അവന്റെ ഉമ്മി ..പെറ്റവയറിന്റെ  അധികാരം .അവര്‍ അവനുമായി പോകുകയും ചെയ്തു .
കരഞ്ഞു തളര്‍ന്ന അവള്‍ രാജീവിന്റെ സ്നേഹമുള്ള തലോടലില്‍ ഉറക്കത്തിലേക്ക് വഴുതി വീണു ..

ആറു
ഡോര്‍ ബെല്‍ നിര്‍ത്താതെ ചിലക്കുന്നുണ്ടായിരുന്നു.രാജീവിന്റെ വിളിച്ചിട്ടും അയാള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു.അസ്വസ്ഥതയോടെ അവള്‍ വാതിലിനടുത്തെത്തി.ബെല്‍ അപ്പോളും ശബ്ദിച്ചു കൊണ്ടെയിരുന്നു.തുറക്കുമ്പോള്‍ ആദ്യം അവള്‍ കേട്ടത് ''അമ്മേ'' എന്ന വിളിയാണ്.മോനൂട്ടാ.അവള്‍ അവന്റെ അരികിലെക്കിരുന്നു.അവനെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു.അവന്റെ നിറുകയില്‍ മുത്തം നല്കിയിട്ടു അവള്‍ അവനോടു ചോദിച്ചു ..എന്താ വിളിച്ചേ ? അമ്മേന്നോ ...ഒന്നൂടെ വിളിച്ചേ ?
ഒരു നാണം കലര്‍ന്ന ചിരിയോടെ അവന്‍ വീണ്ടും വിളിച്ചു ''അമ്മേ ...''

ഏഴു 
ലിഫ്റ്റിനു മറഞ്ഞു നിന്ന് അപ്പോള്‍ ശബ്ദം ഇല്ലാതെ കരയുകയായിരുന്നു ഫാത്തിമ സ്വലേ അല ബദര്‍ എന്നാ പാവം സ്ത്രീ.മോനൂട്ടനെ എടുത്തു കൊണ്ട് അകതെക്കൊടിയ സന്ധ്യ അറിഞ്ഞില്ല കണ്ണീരില്‍ മുങ്ങി അവന്റെ പാവം ഉമ്മി  അവിടെവിടെയോ മറഞ്ഞു നില്‍ക്കുന്നു എന്ന്.ഒരു കറുത്ത നിഴലായി അവര്‍ വെച്ച് വെച്ച് നടന്നു പോകുന്നത് അപ്പാര്ടുമെന്റിന്റെ കണ്ട ഈ കൊച്ചു കഥാകാരന് അവരുടെ ഭാഷ അറിയാമായിരുന്നു എങ്കില്‍ അവരില്‍ നിന്നും ഞാന്‍ അറിഞ്ഞേനെ .മകന്റെ വയറ്റില്‍ കണ്ട സിഗരറ്റ് പൊള്ളിയ പാടിന്റെ കഥ ..കണ്ണുനീര്‍ വീണു നനഞ്ഞ മറ്റൊരമ്മയുടെ കഥ.ഒരു അമ്മയുടെയും ഉമ്മിയുടെയും ഞാന്‍ കണ്ട ജീവിതം ഇവിടെ തീരുന്നില്ല.എന്നെങ്കിലും മകനെ കാണാന്‍ കൊതിയോടെ ഉമ്മി തിരിച്ചു വന്നേക്കാം .അവര്‍ വീണ്ടും വരുമോ എന്നാ ഭയത്തോടെ മോനൂട്ടനെ കെട്ടിപ്പിടിച്ചു ഒരു അമ്മയുണ്ട് അവിടെ .....

പോസ്റ്റ്‌ ബൈ

നീരാഞ്ജനം (സുജിത്ത് മുതുകുളം )